
കൊല്ലം:പാവങ്ങളോട് കരുണ കാണിക്കണമെന്നും കടങ്ങൾ ഇളവ് ചെയ്ത് നൽകണമെന്നുമാണ് ബൈബിൾ നമ്മോട് പറയുന്നതെന്നും ആഘോഷങ്ങൾക്ക് അർഥമുണ്ടാകുന്നത് പാവങ്ങളോട് പക്ഷം ചേരുമ്പോഴാണെന്നും കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ.നാമഹേതുക തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ബിഷപ് ഹൗസിൽ ജനങ്ങളോട് സംവദിക്കുകയായിരുന്നു ബിഷപ്. സഭ പാവങ്ങളോട് കരുണകാണിക്കുന്നത് വളരെ രഹസ്യമായിട്ടാണ്. സഹായങ്ങൾ രഹസ്യമായി നൽകണമെന്നാണ് ദൈവവചനം ആവശ്യപ്പെടുന്നത്. സമ്പത്തിന്റെ ദശാംശം എങ്കിലും ദാനമായി നൽകണമെന്നും സഭ പഠിപ്പിക്കുന്നു.
വിദ്യാഭ്യാസ – ആതുര ശുശ്രൂഷാരംഗങ്ങളിൽ സഭ സേവനത്തിനുവേണ്ടിയാണ് നിലനിൽക്കുന്നത്. ആധുനിക ലോകത്തിൽ സേവനരംഗങ്ങൾ വളരെ വെല്ലുവിളി നേരിടുന്നു. നാം ഏത് വെല്ലുവിളിയേയും നേരിട്ട് ശരിയായ മാർഗത്തിലൂടെ ശരിയായ ലക്ഷ്യത്തിൽ എത്തിച്ചേരണം.
അങ്ങേയറ്റം ആവശ്യ സ്ഥിതിയിലായിരിക്കുന്ന
കെഎൽസിഎ കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ നാമഹേതു തിരുനാളിനോടുള്ള അനുമോദന യോഗത്തിൽ കെഎൽസിഎ രൂപതാ ഡയറക്ട ർ ഫാ. കെ. ബി. സഫറിൻ അധ്യക്ഷത വഹിച്ചു. സജീവ് പരിശവിള, ഇ. എമേഴ്സൺ, അനിൽ ജോൺ, ജോയി പെരുന്പുഴ, ജെയിൻ ആൻസിൽ, ജോൺസൺ നാന്തിരിക്കൽ, പ്രഫ. തോമസ് ആന്റണി, മാർഗ്രറ്റ് നെൽസൺ, ജാക്സൺ നീണ്ടകര, ബിൻസി പോർട്ടുകൊല്ലം, സുനിൽ ജോസ്, ക്ലീറ്റസ് പട്ടകടവ്, സ്റ്റാലിൻ രാജഗിരി എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ വിവിധ സ്ഥാപനങ്ങൾ, ഇതര സംഘടനകൾ, വൈദികർ, സന്യാസിനിമാർ, അൽമായർ, ജില്ലയിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ എന്നിവർ ബിഷപിനെ അനുമോദിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.