Categories: Articles

കാരക്കാമല പള്ളിയിൽ നടന്ന ലൂസിത്തരം

പിന്താങ്ങാനും പണം മുടക്കാനും ആളുകളും പിന്നെ സോഷ്യൽ മീഡിയായും ചേർന്നാൽ എന്തതിക്രമവും എന്തന്ന്യായവും ആർക്കെതിരെയും ചെയ്യാവുന്ന നാടാണ് നമ്മുടേതെന്ന് തെളിയിക്കുന്നു...

ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

കഴിഞ്ഞ ദിവസം കാരക്കാമല പള്ളിയിൽ നടന്ന ‘ലൂസിത്തരം’* ലോകം മുഴുവൻ കണ്ടുകഴിഞ്ഞല്ലോ. ഈ സംഭവം വഴി ചിലരെങ്കിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുകയും ആ ജന്തുവിനെ (ക്ഷമിക്കുക, അതിനെ വിശേഷിപ്പിക്കാൻ മറ്റൊരു പേര് ഇപ്പോഴും കിട്ടാത്തതുകൊണ്ടാണ് ഈ വാക്ക് ആവർത്തിക്കുന്നത്) പിന്താങ്ങുന്നതിൽനിന്നു പിന്മാറുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും നേരം വെളുക്കാത്തവർ ആ ഇടവകയിൽപോലുമുണ്ടെന്ന് തെളിയിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് അവിടുത്തെ വികാരിയച്ചനെ ചോദ്യം ചെയ്യാൻ ചെന്ന കുറേയാളുകൾ.

സഭയും പൊതുസമൂഹവും കണ്ണുതുറന്നു മനസിലാക്കേണ്ട ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പിന്താങ്ങാനും പണം മുടക്കാനും ആളുകളും പിന്നെ സോഷ്യൽ മീഡിയായും ചേർന്നാൽ എന്തതിക്രമവും എന്തന്ന്യായവും ആർക്കെതിരെയും ചെയ്യാവുന്ന നാടാണ് നമ്മുടേതെന്ന് ഈ സംഭവം തെളിയിക്കുന്നു. ഇരയെന്ന നാട്യത്തിൽ അലറിക്കൂവി മറ്റുള്ളവർക്കവകാശപ്പെട്ട നീതിയും ന്യായവും നിരന്തരം തട്ടിത്തെറിപ്പിക്കുന്ന ഇതുപോലുള്ള വികൃതജന്മങ്ങൾക്ക് തീറ്റയും വളവും നല്കുന്നവരെക്കുറിച്ച് അന്വേഷിച്ചാൽ മതി ഇതിന്റെയൊക്കെ സത്യാവസ്ഥകളെ തിരിച്ചറിയാൻ. കഴിഞ്ഞ ദിവസം എന്റെയൊരു കുറിപ്പിനെ വളച്ചൊടിച്ച് എനിക്കെതിരെ പോസ്റ്റിട്ട, മുകളിൽപറഞ്ഞ ആ ജീവിയെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, ഒരു സത്യക്രിസ്ത്യാനിയുടെ പോസ്റ്റുകളിലൂടെ വെറുതേ ഒരു കൌതുകത്തിനു ഞാനൊന്നു കടന്നുപോയി. അയാളുടെ പോസ്റ്റുകളുടെ ചില സ്ക്രീൻഷോട്ടുകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്. അതുമാത്രംമതി ബോധമുള്ളവർക്ക് കണ്ണുതുറക്കാൻ.

ഈ കളികളെല്ലാം ഇപ്പോഴും നിസംഗതയോടെ നോക്കിക്കാണുകയും നിർവികാരതയോടെ ജീവിക്കുകയും ചെയ്യുന്നവർ ആത്മീയതയെന്നാൽ നിർവികാരതയും നിസംഗതയുമല്ലെന്നും, ഈ ജനാധിപത്യരാജ്യത്തിൽ പ്രതികരണമെന്നാൽ പ്രാർത്ഥന മാത്രമല്ലെന്നും തിരിച്ചറിയണം. ഇങ്ങനെയുള്ള നിസംഗതകൾക്കൊണ്ട് നിരവധി സന്ന്യസ്ഥരുടെയും അവരുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ആത്മാഭിമാനത്തിന് വിലപറയിപ്പിക്കാൻ അവസരമുണ്ടാക്കുന്നതിനെ ദയവായി പുണ്യം എന്നു വിളിക്കരുത്.

*മുകളിൽ ഞാൻ ലൂസിത്തരം എന്ന് കുറിച്ചിരിക്കുന്നത് ഈ ലോകത്തിലുള്ള ഏറ്റവും വലിയ തെറിവാക്കിന്റെ അർത്ഥത്തിലാണ്. ഇങ്ങനെയൊരസഭ്യ വാക്ക് എഴുതിയത് ക്ഷമിക്കുക.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 month ago