
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : കര്‍ദിനാള്‍ റെനാറ്റോ റാഫേല്‍ മാര്‍ട്ടീനോ അന്തരിച്ചു. 91 വയസുളള കര്‍ദിനാള്‍ റോമില്‍ വിശ്രമ ജീവിതം നയിച്ച് വരവെയാണ് അന്ത്യം. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ് കുടിയേറ്റക്കാരുടെയും സഞ്ചാരികളുടെയും അജപാലന പരിപാലനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
1932 നവംബര്‍ 23 ന് ഇറ്റലിയിലെ സലേര്‍നോയില്‍ ജനിച്ച അദ്ദേഹം 1957 ജൂണ്‍ 20 ന് വൈദികനായി അഭിഷിക്തനായി, കാനന്‍ നിയമത്തില്‍ ബിരുദം നേടിയ കര്‍ദിനാള്‍, 1962ല്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്ര സേവനത്തില്‍ പ്രവേശിച്ചു. നിക്കരാഗ്വ, ഫിലിപ്പീന്‍സ്, ലെബനന്‍, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂണ്‍ഷിയേച്ചറുകളില്‍ പ്രവര്‍ത്തിച്ചു.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ 2002 ഒക്ടോബറില്‍ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലേക്ക് നിയമിക്കുന്നത്.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പതന്നെയാണ് അദ്ദേഹത്തെ 2003 ഒക്ടോബര്‍ 21-ന് കര്‍ദ്ദിനാളായി ഉയര്‍ത്തുന്നത്.
ബാധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ തിരുകര്‍മ്മള്‍ക്ക് ശേഷം മൃത സംസ്കാരം നടക്കും. തിരുകര്‍മ്മങ്ങളുടെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും. കര്‍ദ്ദിനാള്‍ മാര്‍ട്ടിനോയുടെ മരണത്തോടെ, കര്‍ദിനാള്‍മാരുടെ കോളേജിലെ അംഗസംഖ്യ 233 ആണ്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.