
ജോസ് മാർട്ടിൻ
മാനന്തവാടി: കത്തോലിക്കാ സഭയിൽ ഒരാൾക്കെതിരെ ശിക്ഷ വിധിക്കുന്നത് കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റോബിൻ വടക്കുംചേരിയെ വൈദീകവൃത്തിയിൽ പരിശുദ്ധ സിംഹാസനം പുറത്താക്കിയ നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ തടവിൽകഴിയുകയാണ് അദ്ദേഹം. റോബിൻ വടക്കുംച്ചേരിയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ വൈദീകവൃത്തിയിൽ നിന്നും നീക്കം ചെയ്തുകൊണ്ട് 2020 ഫെബ്രുവരി മാസത്തിൽ പുറപ്പെടുവിച്ച ഡിക്രി മാനന്തവാടി രൂപതാ കാര്യാലയം വഴി അദ്ദേഹം കൈപ്പറ്റിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി റോബിൻ ഒപ്പിട്ട ഔദ്യോഗികരേഖ റോമിലേക്ക് അയച്ചുവെന്നും മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
2019 ജൂൺ 21-മുതൽ തന്നെ അദ്ദേഹത്തെ വൈദീകവൃത്തിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ റോമിൽ ആരംഭിച്ചിരുന്നു. വൈദീകവൃത്തിയിൽ നിന്ന് എന്നേക്കുമായി നീക്കം ചെയ്യാൻ പരിശുദ്ധ സിംഹാസത്തിനു മാത്രമേ അധികാരമുള്ളൂ എന്നതിനാൽ സമയമെടുത്ത് പഠിച്ചു മാത്രമേ സഭാ സംവിധാനങ്ങള്‍ ഇങ്ങനെയുള്ള നടപടികളിലേക്ക് പ്രവേശിക്കാറുള്ളൂ. കത്തോലിക്കാ തിരുസഭയുടെ കാനന്‍ നിയമങ്ങളനുസരിച്ച് വൈദികജീവിതാന്തസ് നഷ്ടപ്പെടുത്തുന്ന കുറ്റകൃത്യമാണ് റോബിൻ വടക്കുംചേരി ചെയ്തത്. അതിനാൽ തന്നെ തികച്ചും നീതിപൂര്‍വ്വകമായ വത്തിക്കാന്റെ ഈ തീരുമാനം വിശ്വാസ സമൂഹത്തിന് ഏറെ ആശ്വാസം നല്കുന്നതാണെന്നതിലും സംശയമില്ല.
വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം:
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.