
സ്വന്തം ലേഖകൻ
വെള്ളറട : രാജ്യത്ത് കുഞ്ഞുങ്ങളോടും, ദളിത് സമുദായത്തോടും തുടർച്ചയായി നടന്നുവരുന്ന സംഘടിതമായ അക്രമങ്ങളിലും, കൊലപാതകങ്ങളിലും തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം ശക്തമായി പ്രതിഷേധിച്ചു. ജമ്മു കാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരി ബാലികയെ മൃഗീയമായി പീഢിപ്പിച്ച് കൊന്ന സംഭവം ലോകമന:സാക്ഷിയ്‌ക്കു മുമ്പിൽ ഭാരതത്തിന് തല താഴ്‌ത്തേണ്ടിവന്നതായി യോഗം അഭിപ്രായപ്പെട്ടു.
കഠ്‌വ, യു.പി., ഗുജറാത്ത് തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിലും കുഞ്ഞുകുട്ടികളും, ദലിത് സമുദായത്തിലെ പെൺകുട്ടികളും, ന്യൂനപക്ഷ സമുദായങ്ങളും നിരന്തരം പീഢിപ്പിക്കപ്പെടുന്നു. ഇത്തരം ക്രൂരകൃത്യങ്ങൾ നിയന്ത്രിക്കേണ്ടവർ തന്നെ പ്രതികളായി മാറുന്ന സംഭവം വേദനയുടെ തീവ്രത കൂട്ടുന്നതായും യോഗം വിലയിരുത്തി.
കഠ്‌വ സംഭവത്തില്‍ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടാണ് അനുസ്‌മരണ യോഗം നടത്തിയത്.
തീർത്ഥാടനകേന്ദ്രം ഡയറക്‌ടർ മോൺ. ഡോ.വിൻസെന്റ് കെ. പീറ്റർ യോഗം ഉത്‌ഘാടനം ചെയ്‌തു. സംഗമവേദിയിൽ നടന്ന മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രാർത്ഥനാ ശുശ്രൂഷയിൽ തീർത്ഥാടകരും, വിശ്വാസികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. തീർത്ഥാടന കമ്മിറ്റിയും, സംഘാടകസമിതിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.