
അനിൽ ജോസഫ്
നെയ്യാറ്റിൻകര: ജമ്മുകാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എൽ.സി.വൈ.എം.) വായമുടികെട്ടി നെയ്യാറ്റിൻകര പട്ടണത്തിൽ പ്രകടനം നടത്തി. ഞായറാഴ്‌ച വൈകിട്ട് 6-ന് അമലോത്‌ഭവമാതാ കത്തീഡ്രലിൽ നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി. പി. ജോസ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു.
രാജ്യത്ത് നടക്കുന്ന ഞെട്ടിക്കുന്ന പീഡനകഥകൾ പൊതു സമൂഹം ഞെട്ടലോടെയാണ് കാണുന്നതെന്ന് മോൺ. വി.പി. ജോസ് പറഞ്ഞു. ഭരണകൂടം ഈ കിരാത നടപടിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും കുറ്റം ചെയ്തവർക്ക് മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കണമെന്നും മോൺസിഞ്ഞോർ ആവശ്യപ്പെട്ടു.
കത്തീഡ്രലിൽ നിന്നാരംഭിച്ച പ്രതിഷേധം നെയ്യാറ്റിൻകര ബസ്റ്റാന്റ് കവല വഴി ആലുമൂട് ജംഗ്‌ഷനിലെത്തി തിരികെ ബസ്റ്റാന്റ് ജംഗ്‌ഷനിൽ സമാപിച്ചു. നെയ്യാറ്റിൻകര രൂപയിലെ 11 ഫൊറോനകളിലെയും എൽ.സി.വൈ.എം. പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
രൂപതാ യൂത്ത് മിനിസ്‌ട്രി ഡയറക്‌ടർ ഫാ. ബിനു. ടി, ബാലരാമപുരം ഫൊറോന വികാരി ഫാ. ഷൈജുദാസ്, കത്തീഡ്രൽ സഹവികാരി ഫാ. റോഷൻ, എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് അരുൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.