
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി പ്രവർ
ത്തിക്കാത്തതിൽ പ്രതിഷേധിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു മാർച്ച് നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്.പെരേര എന്നിവർ പ്രസംഗിച്ചു.
രാജ്ഭവൻ മാർച്ചിനു മുന്നോടിയായി ഇന്നു രാവിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയാങ്കണത്തിൽ നിന്നു പ്രകടനം ആരംഭിച്ചു.മാര്‍ച്ച് പാളയം സെയ്ന്റ് ജോസഫ് മെറ്റ്ട്രാ പോളിറ്റന്‍ ദേവാലയത്തിനു മുന്നില്‍ നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഫ്ളാഗ് ഓഫ് ചെയ്യ്തു .തിരുവനന്തപുരം ലത്തില്‍ അതിരൂപതാ സഹായ മെത്രാന് ഡോ.ആര്.ക്രിസ്തുദാസ് സന്ദേശം നല്കി. ഓഖി ദുരനന്തത്തിൽപെട്ടു കാണാതായ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവർക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ച്. ഓഖി ദുരന്തത്തെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത്കൊണ്ട് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. തീരദേശത്ത് സ്ഥിരമായി ഒരു കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉണ്ടാകണമെന്നു അദേഹം ആവശ്യപ്പെട്ടു.
കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇനിയും രക്ഷിക്കാൻ കഴിയാത്തവിധം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രക്ഷാപ്രവർത്തന സംവിധാനമാകെ സ്തംഭിച്ചു നിൽക്കുന്നതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. തുടർ
ന്നും സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കിൽ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും രാപ്പകൽ സമരം ഉൾപ്പെടെ നടത്താനും കഴിഞ്ഞ ദിവസം അതിരൂപതാ ആസ്ഥാനത്തു വിളിച്ചു ചേർത്ത വൈദികരുടെയും പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. മത്സ്യത്തൊഴിലാളികളോ
അതേസമയം ഓഖി ചുഴലിക്കാറ്റില്പ്പെട്
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.