Categories: Vatican

ഐക്യരാഷ്ട്രസഭ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പണിപ്പുരകളാകണമെന്ന് ഫ്രാൻസിസ് പാപ്പാ

ഐക്യരാഷ്ട്രസംഘനയുടെ 75-ɔ൦ വാർഷികത്തിന് നൽകിയ സന്ദേശം...

ജോയി കരിവേലി

വത്തിക്കാൻ സിറ്റി: ഐക്യരാഷ്ട്ര സഭ രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെയും മാനവകുടുംബത്തിനാകമാനമുള്ള സേവനത്തിന്റെയും യഥാർത്ഥ അടയാളവും ഉപകരണവുമായി ഭവിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പായുടെ ആശംസ. 75-ɔ൦ വാർഷികം ആചരിക്കുന്ന ഐക്യരാഷ്ട്രസംഘനയുടെ ഉന്നതതലയോഗത്തിന് വെള്ളിയാഴ്ച നൽകിയ വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പാ പരിശുദ്ധ സിംഹാസനത്തിന്റെ ആശംസ ആവർത്തിച്ചത്.

കോവിഡ് 19 മഹാമാരിയുടെ ദുരന്തഫലങ്ങളായ ദാരിദ്ര്യം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിൽ നിന്ന് കരകയറുന്നതിന്, ഐക്യദാർഢ്യത്തിന്റെ അനിവാര്യത അത്യാവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കൂടാതെ, മൗലികാവകാശങ്ങളുടെ ലംഘനം, കുഞ്ഞുങ്ങളുടെ ദുരവസ്ഥ, മതപീഢനം, ആണവായുധ മത്സരം, കുടിയേറ്റം, മഹിളകളുടെ ഔന്നത്യം, സമാധനത്തിനെതിരായ വെല്ലുവിളികൾ, പരിസ്ഥിതി പരിപാലനം, രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം തുടങ്ങിയവ വിഷയങ്ങളും പാപ്പായുടെ സന്ദേശത്തിൽ ഉണ്ടായിരുന്നു.

പരസ്പരാശ്രയമില്ലാതെയും, ശത്രുതാ മനോഭാവത്തിലും ജീവിക്കാനാവില്ലെന്ന് കോവിഡ് 19 മഹാമാരി നമുക്കു കാണിച്ചു തന്നുവെന്നും, ഇന്നു സംജാതമായിരിക്കുന്ന സാമ്പത്തിക അനീതി ഇല്ലായ്മചെയ്യുന്നതിന് അന്താരാഷ്ട്രസമൂഹം ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ജനതകളുടെ സമഗ്രവികസനത്തിനും പ്രകൃതിയുടെ പരിപാലനത്തിനും നല്ലവണ്ണം ഉപയോഗിക്കാൻ കഴിയുന്ന വിലയേറിയ വിഭവങ്ങൾ, ആയുധങ്ങൾ കുന്നുകൂട്ടുന്നതിനുവേണ്ടിയുള്ള മത്സരയോട്ടം വഴി പാഴാക്കികളയുന്നത് തുടരുമ്പോൾ, സമാധാനത്തിനും സുരക്ഷയ്ക്കും യഥാർത്ഥ ഭീഷണികളായ ദാരിദ്ര്യം, മഹാപകർച്ചവ്യാധികൾ, ഭീകരപ്രവർത്തനം തുടങ്ങിയവയെ ഫലപ്രദമായി നേരിടാൻ എങ്ങനെ സാധിക്കും എന്ന് ആത്മശോധനചെയ്യേണ്ടിയരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ആണവായുധ നിർവ്യാപനകരാർ പുനരവലോകന സമ്മേളനത്തിലൂടെ അണുവായുധ മത്സരത്തിന് വിരാമമിടാനും, ആണവ നിരായുധീകരണത്തിനുള്ള കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചുകൊണ്ട് പൊതുനന്മ ലക്‌ഷ്യം വെയ്ക്കുന്ന നടപടികൾ കൈക്കൊള്ളുമെന്ന പരിശുദ്ധസിംഹാസനത്തിന്റെ പ്രതീക്ഷയും പാപ്പാ വെളിപ്പെടുത്തി. കൂടാതെ, ഐക്യരാഷ്ട്രസഭ എന്നും സമാധാനത്തിന്റെ കാര്യക്ഷമമായ പണിപ്പുരയായിരിക്കണമെന്നത് സംഘർഷഭരിതമായ നമ്മുടെ ലോകത്തിന്റെ ആവശ്യമാണെന്നും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ഐക്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ഇതിനായി പരിശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നതായും പാപ്പാ പ്രസ്താവിച്ചു.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

3 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

1 week ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago