
ഫാ.ഷിന്റോ വെളീപ്പറമ്പിൽ
വിജയപുരം: ഏലപ്പാറ കുരിശുമലയിൽ ആറാംവെള്ളി ആചരിച്ചു. ഏപ്രിൽ 12-ന് പാമ്പനാർ ഫൊറോനയിലെ വൈദികരുടെ നേതൃത്വത്തിലായിരുന്നു ഏലപ്പാറ കുരിശുമലയിൽ ആറാംവെള്ളി ആചരണം നടത്തിയത്.
തപസ്സുകാലത്തിലെ ആറാം വെള്ളിയാഴ്ചകളിൽ നൂറുകണക്കിന് ആളുകൾ ചേർന്ന് ഏലപ്പാറ തീർത്ഥാടനം നടത്തുന്ന പതിവ് വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ വർഷവും കാൽവരി മലയുടെ ഓർമ്മപുതുക്കിയുള്ള തീർത്ഥാടന മലകയറ്റം.
ദേവാലയത്തിൽ നിന്നും ആരംഭിച്ച തീർത്ഥാടനം മലമുകളിൽ അർപ്പിച്ച വിശുദ്ധ ബലിയോടെയാണ് സമാപിച്ചത്. ഈ ദിവസം മുതൽ ദുഃഖവെള്ളിവരെയുള്ള ദിവസങ്ങളിൽ ചെറുസംഘങ്ങൾ കുരിശുമല തീർത്ഥാടനം നടത്താറുണ്ട്. മലയിറങ്ങി വരുന്നവർക്ക് ദേവാലയത്തിൽ നേർച്ചക്കഞ്ഞിയും ഒരുക്കിയിരിക്കും.
ഏലപ്പാറ ഇടവക വികാരി ഫാ.ഫെർണാണ്ടോ കല്ലുപാലം, ഫാ.ജോസ് കാടൻതുരുത്തേൽ, ഫാ.ഹിലരി തെക്കേകൂറ്റ്, ഫാ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, ഫാ.മുത്തപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.