
നെയ്യാറ്റിൻകര: ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ 61 ാമത് തെക്കൻ കൂരിശുമല തീര്‍ഥാനടത്തിന് മുന്നോടിയായി നടക്കുന്ന എമ്മാവൂസ് 2018 കുരിശുമല ബൈക്ക് റാലി നാളെ 2 മണിയോടെ കുരിശുമലയിൽ എത്തിച്ചേരും.
ഇന്നലെ രാവിലെ 10-ന് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് കിരൺരാജിന് പ്രദക്ഷിണമായി കൊണ്ടുപോകുന്ന കുരിശ് കൈമാറി ബൈക്ക് റാലിക്ക് തുടക്കം കുറിച്ചു.
എൽ.സി.വൈ.എം. സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ മുഖ്യ സന്ദേശം നല്‍കി. എൽ.സി.വൈ.എം. രൂപതാ ഡയറക്‌ടർ ഫാ.ബിനു.റ്റി , നെയ്യാറ്റിൻകര ഫൊറോന ഡയറക്‌ടർ ഫാ.റോബിൻ സി. പീറ്റർ, ബിഷപ്‌സ് സെക്രട്ടറി ഫാ.ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം രൂപതയുടെ തീരദേശത്ത് കൂടി പ്രയാണം ആരംഭിച്ച ബൈക്ക് റാലി ഇന്നലെ ഉച്ചയോടെ വെട്ടുകാട് ദേവാലയത്തിൽ എത്തിച്ചേർന്നു.
വൈകിട്ടോടെ നെയ്യാറ്റിൻകര രൂപതയുടെ നെടുമങ്ങാട് ഫൊറോനയിൽ പ്രവേശിച്ച റാലി ഇന്ന് ചുളളിമാനൂർ, കാട്ടാക്കട, കട്ടയ്‌ക്കോട്, പെരുങ്കടവിള ഫൊറോനകളിൽ പ്രയാണം തുടരും.
വൈകിട്ട് ബാലരാമപുരം, നെയ്യാറ്റിൻകര ഫൊറോനകളിൽ എത്തിച്ചേരും. നാളെ നടക്കുന്ന പതാക പ്രയാണവും എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. രാവിലെ 9-ന് ബിഷപ്‌സ് ഹൗസിൽ നിന്നാരംഭിക്കുന്ന പതാക പ്രയാണം 2 മണിയോടെ തെക്കൻ കുരിശുമലയിൽ എത്തിചേരും തുടർന്നാണ് തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.