
നെയ്യാറ്റിൻകര: ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ 61 ാമത് തെക്കൻ കൂരിശുമല തീര്‍ഥാനടത്തിന് മുന്നോടിയായി നടക്കുന്ന എമ്മാവൂസ് 2018 കുരിശുമല ബൈക്ക് റാലി നാളെ 2 മണിയോടെ കുരിശുമലയിൽ എത്തിച്ചേരും.
ഇന്നലെ രാവിലെ 10-ന് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് കിരൺരാജിന് പ്രദക്ഷിണമായി കൊണ്ടുപോകുന്ന കുരിശ് കൈമാറി ബൈക്ക് റാലിക്ക് തുടക്കം കുറിച്ചു.
എൽ.സി.വൈ.എം. സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ മുഖ്യ സന്ദേശം നല്‍കി. എൽ.സി.വൈ.എം. രൂപതാ ഡയറക്‌ടർ ഫാ.ബിനു.റ്റി , നെയ്യാറ്റിൻകര ഫൊറോന ഡയറക്‌ടർ ഫാ.റോബിൻ സി. പീറ്റർ, ബിഷപ്‌സ് സെക്രട്ടറി ഫാ.ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം രൂപതയുടെ തീരദേശത്ത് കൂടി പ്രയാണം ആരംഭിച്ച ബൈക്ക് റാലി ഇന്നലെ ഉച്ചയോടെ വെട്ടുകാട് ദേവാലയത്തിൽ എത്തിച്ചേർന്നു.
വൈകിട്ടോടെ നെയ്യാറ്റിൻകര രൂപതയുടെ നെടുമങ്ങാട് ഫൊറോനയിൽ പ്രവേശിച്ച റാലി ഇന്ന് ചുളളിമാനൂർ, കാട്ടാക്കട, കട്ടയ്‌ക്കോട്, പെരുങ്കടവിള ഫൊറോനകളിൽ പ്രയാണം തുടരും.
വൈകിട്ട് ബാലരാമപുരം, നെയ്യാറ്റിൻകര ഫൊറോനകളിൽ എത്തിച്ചേരും. നാളെ നടക്കുന്ന പതാക പ്രയാണവും എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. രാവിലെ 9-ന് ബിഷപ്‌സ് ഹൗസിൽ നിന്നാരംഭിക്കുന്ന പതാക പ്രയാണം 2 മണിയോടെ തെക്കൻ കുരിശുമലയിൽ എത്തിചേരും തുടർന്നാണ് തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.