
നെയ്യാറ്റിൻകര: ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ 61 ാമത് തെക്കൻ കൂരിശുമല തീര്‍ഥാനടത്തിന് മുന്നോടിയായി നടക്കുന്ന എമ്മാവൂസ് 2018 കുരിശുമല ബൈക്ക് റാലി നാളെ 2 മണിയോടെ കുരിശുമലയിൽ എത്തിച്ചേരും.
ഇന്നലെ രാവിലെ 10-ന് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് കിരൺരാജിന് പ്രദക്ഷിണമായി കൊണ്ടുപോകുന്ന കുരിശ് കൈമാറി ബൈക്ക് റാലിക്ക് തുടക്കം കുറിച്ചു.
എൽ.സി.വൈ.എം. സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ മുഖ്യ സന്ദേശം നല്‍കി. എൽ.സി.വൈ.എം. രൂപതാ ഡയറക്‌ടർ ഫാ.ബിനു.റ്റി , നെയ്യാറ്റിൻകര ഫൊറോന ഡയറക്‌ടർ ഫാ.റോബിൻ സി. പീറ്റർ, ബിഷപ്‌സ് സെക്രട്ടറി ഫാ.ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം രൂപതയുടെ തീരദേശത്ത് കൂടി പ്രയാണം ആരംഭിച്ച ബൈക്ക് റാലി ഇന്നലെ ഉച്ചയോടെ വെട്ടുകാട് ദേവാലയത്തിൽ എത്തിച്ചേർന്നു.
വൈകിട്ടോടെ നെയ്യാറ്റിൻകര രൂപതയുടെ നെടുമങ്ങാട് ഫൊറോനയിൽ പ്രവേശിച്ച റാലി ഇന്ന് ചുളളിമാനൂർ, കാട്ടാക്കട, കട്ടയ്‌ക്കോട്, പെരുങ്കടവിള ഫൊറോനകളിൽ പ്രയാണം തുടരും.
വൈകിട്ട് ബാലരാമപുരം, നെയ്യാറ്റിൻകര ഫൊറോനകളിൽ എത്തിച്ചേരും. നാളെ നടക്കുന്ന പതാക പ്രയാണവും എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. രാവിലെ 9-ന് ബിഷപ്‌സ് ഹൗസിൽ നിന്നാരംഭിക്കുന്ന പതാക പ്രയാണം 2 മണിയോടെ തെക്കൻ കുരിശുമലയിൽ എത്തിചേരും തുടർന്നാണ് തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.