
ഇന്നത്തെ ദിവ്യബലിയിൽ യോഹന്നാൻ 8:51-59 ആണ് നാം വായിച്ചുകേൾക്കുന്നത്. യേശുവും പിതാവും തമ്മിലുള്ള ബന്ധത്തെച്ചുറ്റിപ്പറ്റിയുള്ള സംവാദമാണ് ഈ ഭാഗത്തുമുള്ളത്. എട്ടാം അധ്യായം 31-ആം വാക്യത്തിൽ നാം കണ്ടത്, “തന്നിൽ വിശ്വസിച്ച യഹൂദരോട്” യേശു സംഭാഷണം നടത്തുന്നതാണ്. എന്നാൽ 59-ആം വാക്യമാകുമ്പോഴേക്കും “അവർ അവനെ എറിയാൻ കല്ലുകളെടുത്തു” എന്ന് നാം വായിക്കുന്നു. ഇവിടെ യേശുവിന്റെ കേൾവിക്കാരിൽ ഒരു രൂപാന്തരം സംഭവിക്കുന്നു: യേശുവിലുള്ള വിശ്വാസത്തിൽ നിന്നും യേശുവിനോടുള്ള വിദ്വേഷത്തിലേക്കും, വെറുപ്പിലേക്കുമുള്ള രൂപാന്തരം. മറ്റു പല സുവിശേഷഭാഗങ്ങളിലും, യേശു തന്റെ ശ്രോതാക്കളെ ക്രമാനുഗതമായി വിശ്വാസത്തിന്റെ ആഴത്തിലേക്ക് നയിക്കുന്നത് നാം കണ്ടിട്ടുള്ളതാണ്. എന്നാൽ, ഇവിടെ നടക്കുന്നത് മറ്റൊന്നാണ്. ഇവിടെയുള്ള സംഭാഷണങ്ങളുടെയെല്ലാം സത്ത എന്ന് പറയുന്നത് ‘യേശുവിന് പിതാവുമായുള്ള ബന്ധമാണ്’. തന്റെ ശ്രോതാക്കൾ തനിക്കെതിരെ തിരിയുന്നു എന്ന് മനസ്സിലാക്കി തന്ത്രപരമായി തന്റെ പ്രഭാഷണം മയപ്പെടുത്താൻ യേശു ശ്രമിക്കുന്നില്ല.
സത്യമെന്തോ അത് യേശു ജനങ്ങളെ പഠിപ്പിക്കുന്നു. കാരണം, യേശു താൻ പറയുന്ന കാര്യങ്ങളുടെ സത്യത്തെക്കുറിച്ച് ബോദ്ധ്യവാനാണ്. തന്നെ പിതാവ് അയച്ചതാണെന്നും, താൻ പിതാവിന്റെ പ്രവൃത്തികളാണ് ചെയ്യുന്നതെന്നുമുള്ള ബോധ്യം ഊട്ടിയുറപ്പിക്കുന്ന നിമിഷങ്ങളാണ് യേശുവിന്റെ മലമുകളിലുള്ള പ്രാർത്ഥനകളെന്ന് സമാന്തര സുവിശേഷങ്ങളിൽ വളരെ പ്രത്യേകിച്ച് വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
നമ്മുടെ പ്രാർത്ഥനകളും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ആഴമുള്ളതാക്കാനുള്ള അവസരങ്ങളാണ്. പ്രാർത്ഥനയിൽ നിന്നും ലഭിക്കുന്ന, ദൈവവുമായുള്ള ബന്ധത്തിന്റെ ബോധ്യങ്ങളാണ് നമ്മുടെ അനുദിനജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ധൈര്യപൂർവം നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.