
ഇന്ന് ദിവ്യബലിയിൽ നാം വായിക്കുന്നത് യേശു രാജസേവകന്റെ മകനെ സുഖപ്പെടുത്തുന്ന സുവിശേഷഭാഗമാണ് (യോഹന്നാൻ 4:43-54). ഇത് ഗലീലിയിലെ കാന പശ്ചാത്തലമായി നടക്കുന്ന രണ്ടാമത്തെ അത്ഭുതമാണ്. കാനയിൽ നിന്ന് ഏകദേശം 30 കിലോമീറ്ററിലധികം ദൂരത്തുള്ള കഫർണാമിൽ നിന്നും, ഒരു രാജസേവകൻ വന്ന് തന്റെ മകനെ സുഖപ്പെടുത്തുവാൻ അപേക്ഷിക്കുന്നു. തന്റെ ആസന്നമരണനായ മകനെ യേശു വന്നു സുഖപ്പെടുത്തണം എന്നാണ് ആ പിതാവിന്റെ ആവശ്യം. എന്നാൽ, ആവർത്തിച്ചപേക്ഷിക്കുന്ന ആ പിതാവിനോട് “പൊയ്ക്കൊള്ളുക, നിന്റെ മകൻ ജീവിക്കും” എന്ന് യേശു പറയുന്നു.
സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു, “യേശു പറഞ്ഞ വചനം വിശ്വസിച്ചു അവൻ പോയി”. രാജസേവകന്റെ മടക്കയാത്രയിൽ തന്നെ അയാളുടെ സേവകർ വന്ന്, മകൻ അത്ഭുതകരമായി സുഖം പ്രാപിച്ച വിവരം അറിയിക്കുന്നു. യേശുവിന്റെ വാക്കുകളാണ് മകനെ സുഖപ്പെടുത്തിയതെന്നു തിരിച്ചറിയുന്ന അയാളും കുടുംബവും യേശുവിൽ വിശ്വസിക്കുന്നു.
യേശുവിന്റെ വാക്കുകളിൽ ആശ്രയിച്ചു മടങ്ങിപ്പോകുന്ന ആ മനുഷ്യന്റെ വിശ്വാസം എത്രയോ വലുതാണ്. ഇതല്ലേ, യഥാർത്ഥമായ വിശ്വാസം? താൻ ചോദിച്ച കാര്യം നടന്നോ ഇല്ലയോ എന്നറിയാത്ത സാഹചര്യത്തിൽ പോലും, അതിനു യാതൊരു ഉറപ്പും ഇല്ലാതിരിക്കുമ്പോൾ പോലും, യേശുവിന്റെ വാക്കുകളിൽ അയാൾ വിശ്വാസം വയ്ക്കുന്നു. പലപ്പോഴും, നാം ദൈവത്തോട് ചില കാര്യങ്ങൾ ആവശ്യപ്പെടുമ്പോൾ അത് നാം ചോദിക്കുന്ന രീതിയിൽ തന്നെ നടന്നു കാണാനാണ് നാം ആഗ്രഹിക്കുന്നത്. എന്തെങ്കിലും ഉറപ്പ് കിട്ടിയാലേ നമുക്ക് വിശ്വാസം വരൂ.
വിശ്വാസത്തെ ഇരുട്ടിലേക്കുള്ള എടുത്തുചാട്ടം എന്നാണല്ലോ വിശേഷിപ്പിക്കാറുള്ളത്. ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാത്തപ്പോൾ പോലും ദൈവത്തിനു തന്നെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കുന്നതല്ലേ വിശ്വാസം. ഈ വിശ്വാസമാണ് രാജസേവകന്റെ മകനെ സൗഖ്യപ്പെടുത്തുന്നത്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.