
സ്വന്തം ലേഖകൻ
എറണാകുളം: ആരാധനാക്രമ സംഗീതത്തിന് സോഷ്യൽ മീഡിയായിൽ പുതുമുഖം നൽകിയ ചാനലാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സേക്രഡ് മ്യൂസിക് ചാനൽ. രൂപതയുടെ ശതോത്തര ജൂബിലി പശ്ചാത്തലത്തിൽ ‘സേക്രഡ് മ്യൂസിക് കോൺടെസ്റ്റ്’ എന്ന സംരംഭവുമായി എത്തുകയാണിപ്പോൾ സേക്രഡ് മ്യൂസിക് ചാനൽ. ആരാധനക്രമ സംഗീതത്തിൽ നിന്നു ക്രിസ്തീയ ഭക്തിഗാനങ്ങളെ വേർതിരിച്ച് കാണുവാൻ വിശ്വാസികളെ പരിശീലിപ്പിക്കുക, ഗായകസംഘങ്ങളെ ആരാധന ക്രമസംഗീതത്തെ കുറിച്ച് കൂടുതൽ അറിവുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മൽസരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
നവംബർ 22-ന് ദേവാലയ സംഗീതത്തിന്റെ മദ്ധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ ദിനത്തിൽ സേക്രഡ് മ്യൂസിക് യൂട്യൂബ് ചാനലിൽ (sacred music) അവതരിപ്പിച്ച പ്രൊമോവീഡിയോ ഡിസ്ക്രിപ്ഷനിലാണ് മത്സരത്തെ കുറിച്ച് വിശദമായ വിവരണം നൽകിയിരിക്കുന്നത്.
പ്രധാനപ്പെട്ട ചില വിവരങ്ങൾ:
1) ഭാഷാ ഭേദമോ, റീത്ത് വ്യത്യസമോ ഇല്ലാത്ത മത്സരത്തിൽ ഏഴുപേരിൽ കുറയാത്ത ഏത് ഗ്രൂപ്പുകൾക്കും പങ്കെടുക്കാവുന്നതാണ്.
2) ദേവാലയ ഗായകസംഘം, ഒന്നോ അതിലധികമോ കുടുംബങ്ങൾ, സന്യാസി-സന്യാസിനികൾ, സെമിനാരിക്കാർ, വൈദികർ, മ്യൂസിക്കൽ ബാൻഡ്, അധ്യാപകർ, മതാധ്യാപകർ എന്നിവർക്ക് സംഘങ്ങളായി മത്സരിക്കാവുന്നതാണ്.
3) വിശുദ്ധ കുർബാനക്കോ, ദേവാലയത്തിലെ മറ്റ് തിരുകർമങ്ങൾക്കോ ഉപയോഗിക്കാവുന്ന, ലിറ്റർജിക്കൽ ടെക്സ്റ്റനോട് നീതിപുലർത്തുന്ന ഗാനങ്ങൾ, സമൂഹഗാനാലാപന ശൈലിയിൽ പാടിയവതരിപ്പിച്ചിരിക്കുന്ന വീഡിയോകളാണ് പ്രധാനമായും പരിഗണിക്കുന്നത്.
4) ദേവാലയങ്ങളിൽ ഒരുമിച്ചുപാടുന്ന ശൈലി വളർത്തുന്നതിന് വേണ്ടിയാണ് ഈ മത്സരത്തിലൂടെ മുൻതൂക്കം കൊടുക്കുന്നത്.
5) പുതിയതായി ചിട്ടപ്പെടുത്തിയ പാട്ടുകൾക്കും, പഴയ ഗാനങ്ങളുടെ കവർവേർഷനും സാധ്യതയുള്ള മത്സരത്തിൽ ആരാധനക്രമ സംഗീതത്തിന് അനുയോജ്യമായ മിതമായ ഉപകരണ സംഗീതപശ്ചാത്തലമേ പ്രതീക്ഷിക്കുന്നുള്ളൂ.
6) സംഗീതം, ലിറ്റർജി, ഛായാഗ്രഹണം എന്നീ മേഖലകളിലെ 5 വിദഗ്ധർ ഉൾപ്പെടുന്ന പാനലാണ് വിധി നിർണയം നടത്തുന്നത്.
7) റീത്ത് വ്യത്യാസമോ, ഭാഷാ വ്യത്യസമോ ഗ്രൂപ്പ് വേർതിരിവുകളോ മൂല്യനിർണയത്തിന് പരിഗണിക്കപ്പെടുന്നതല്ല.
2021ജനുവരി 31-നാണ് ഗാനങ്ങൾ നൽകാനുള്ള അവസാന തീയതി. 50,000 രൂപയുടെ ഒന്നാം സമ്മാനവും; 25,000 രൂപ വീതമുള്ള രണ്ടും-മൂന്നും സമ്മാനങ്ങളും; 10,000 രൂപ വീതമുള്ള 10 പ്രോൽസഹനസമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
മാനദണ്ഡങ്ങൾ അനുസരിച്ച് നിർമിക്കപ്പെടുന്ന ഗാനങ്ങളുടെ വീഡിയോ ചാനലിൽ യഥാസമയം അവതരിപ്പിക്കപ്പെടുന്നതായിരിക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് 9778384406 എന്ന നമ്പറിലേക്ക് വാട്സാപ്പ് മെസേജ് ചെയ്യുകയോ, വിളിക്കുകയോ ചെയ്യാവുന്നതാണ്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.