സ്വന്തം ലേഖകൻ
റോം: എന്താണ് ചൈന-വത്തിക്കാന്‍
ഉടമ്പടി? ഈ സംശയം സാധാരണമാണ്. ഇത് രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറമുള്ള അനുരഞ്ജനത്തിന്റെ ഉടമ്പടിയാണ്. സെപ്തംബര്‍ 22-Ɔο തിയതി ശനിയാഴ്ച ബെയ്ജിങില്‍ വച്ചായിരുന്നു “മെത്രാന്മാരുടെ നിയമനം സംബന്ധിച്ച ചൈനയും വത്തിക്കാനും തമ്മിലുള്ള താല്ക്കാലിക ഉടമ്പടി”യില്‍ ഇരുപക്ഷവും ഒപ്പുവച്ചത്.
ഉടമ്പടിയനുസരിച്ച്; “സര്‍ക്കാര്‍ നിയന്ത്രിത സഭ പിന്‍വാങ്ങും” ഇതാണ് ചൈന-വത്തിക്കാന്‍
ഉടമ്പടി. അതായത്, വര്‍ഷങ്ങളായി സഭയുടെ നിയമങ്ങള്‍ ധിക്കരിച്ച് ചൈനീസ് സര്‍ക്കാര്‍ മെത്രാന്മാരുടെ നിയമം നടത്തിപ്പോരുകയായിരുന്നു. ഇതിന്‍റെ ഫലമായി ചൈനയിലെ കത്തോലിക്ക സമൂഹം വിഭജിക്കപ്പെട്ടു. സര്‍ക്കാരിനോടു കൂറുള്ള “ദേശീയ സഭ” (Patriotic Church) രൂപീകൃതമായി. വത്തിക്കാനോടും പത്രോസിന്‍റെ പരമാധികാരത്തോടും ചേര്‍ന്നുനിന്ന സഭ ചൈനയിലെ രണ്ടാം തരം സഭയായി പരിഗണിക്കപ്പെടാന്‍ ഇടയായി. ഇതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നിയന്തണത്തില്‍ അല്ലാത്ത മെത്രാന്മാരെയും സഭാമക്കളെയും ചൈന പീഡിപ്പിക്കുകയും ബന്ധികളാക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പിന്‍തുണയില്ലാത്ത സഭ രഹസ്യസഭയായി മാറാനും ഇടവന്നിട്ടുണ്ട്. ഇതിനാണ് ചൈന-വത്തിക്കാന്‍
ഉടമ്പടിയിലൂടെ അയവുവന്നിരിക്കുന്നത്.
ചൈന-വത്തിക്കാന്‍
ഉടമ്പടി നീണ്ടകാല സംവാദത്തിന്‍റെ ഫലമാണ്. ചൈനയിലെ സഭയ്ക്കും പൊതുവെ അവിടത്തെ മതപരവും സാമൂഹികവുമായ ക്രമസമാധാന സംവിധാനത്തിനും ഉപകരിക്കുന്നതാണ് ഈ കരാറെന്ന് പാപ്പാ വ്യക്തമാക്കി.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.