
സ്വന്തം ലേഖകന്‍
എടത്വ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു നാളെ കൊടിയേറും. പുലർച്ചെ മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്കും മധ്യസ്ഥപ്രാർഥനയ്ക്കും ശേഷം ഏഴിനു വികാരി ഫാ. ജോൺ മണക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിലാണു കൊടിയേറ്റ്.
തുടർന്നു സിറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന നടക്കും. പത്തിനും ആറിനും തമിഴിൽ കുർബാന നടക്കും.
മേയ് 14-ന് എട്ടാമിടത്തോടെ പെരുന്നാൾ സമാപിക്കും. കൊടിയേറ്റു ദർശിക്കാൻ കേരളത്തിനകത്തും പുറത്തു നിന്നും ഇന്നലെ തന്നെ നൂറുകണക്കിനു വിശ്വാസികളാണു പള്ളിയിൽ എത്തിയിട്ടുള്ളത്.
എല്ലാ ദിവസവും പുലർച്ചെ അഞ്ചിനും പത്തിനും രണ്ടിനും ആറിനും തമിഴിൽ കുർബാനയും 6, 7.30, 4 എന്നീ സമയങ്ങളിൽ മദ്ധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, കുർബാന എന്നിവ നടക്കും. മേയ് മൂന്നിന് ഒൻപതുമണിക്ക് തിരു സ്വരൂപം പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും.
ആറിന് അഞ്ചുമണിക്ക് ചെറിയ പ്രദക്ഷിണം. ഏഴിനു രാവിലെ ആറിന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയും മദ്ധ്യസ്ഥ പ്രാർഥനയും ലദീഞ്ഞും. ഒൻപതിനു ലത്തീൻ ക്രമത്തിൽ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസിന്റെ കാർമികത്വത്തിൽ കുർബാന. മൂന്നിനു കുർബാനയ്ക്കു മാർ പീറ്റർ റെമിജിയോസ് കാർമികത്വം വഹിക്കും. നാലിനു പ്രദക്ഷിണം.
14-ന് എട്ടാമിടം. 10 മണിക്ക് റാസ. വൈകുന്നേരം നാലിനു കുരിശടിയിലേക്കു പ്രദക്ഷിണം.
തുടർന്നു രാത്രി ഒൻപതിനു തിരുസ്വരൂപം തിരികെ നടയിൽ പ്രതിഷ്ഠിക്കും.
വിപുലമായ സൗകര്യങ്ങൾ
തിരുനാൾ ദിനത്തിൽ പള്ളിയിൽ എത്തുന്ന തീർഥാടകർക്കു വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അഗ്നിശമന സേന ഒരു യൂണിറ്റ് പള്ളിയിൽ ക്യാംപ് ചെയ്യും. ജല അതോറിറ്റി പള്ളി പരിസരങ്ങളിൽ അൻപതു പൊതുടാപ്പുകൾ സ്ഥാപിക്കുകയും, ഒരു ലക്ഷം ലീറ്റർ മഴവെള്ള സംഭരണിയിൽ ശുദ്ധജലം ശേഖരിച്ചിട്ടുമുണ്ട്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.