ജോസ് മാർട്ടിൻ
കൊച്ചി: ഗാഡ്ഗിൽ – കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇ.എസ്.എ. വില്ലേജുകൾ നിർണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു.
കേരളം തയ്യാറാക്കിയിരിക്കുന്ന ഇ.എസ്.എ. വില്ലേജുകളുടെ ജിയോ കോർഡിനേറ്റ്സ് കൃത്യമല്ലെന്ന വ്യാപകമായ പരാതി ഉയർന്നിരുന്ന സാഹചര്യത്തിലും ജനവാസ മേഖലകളും, കൃഷിയിടങ്ങളും, തോട്ടങ്ങളും ഇ.എസ്.എ. യിൽനിന്ന് ഒഴിവാക്കണമെന്ന കർഷകരുടെ ആവശ്യത്തിലും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ പറയുന്നു. ഈ മാസം 21-ാം തിയതി മെത്രാൻമാരടങ്ങുന്ന കെ.സി.ബി.സി. പ്രതിനിധി സംഘം വനം-പരിസ്ഥിതി മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇ.എസ്.എ. വില്ലേജുകൾ നിർണ്ണയിച്ചതിന്റെ അപാകതകൾ ചൂണ്ടികാണിച്ചിരുന്നു.
കേരളം സമർപ്പിച്ച റിപ്പോർട്ടിനോടൊപ്പമുള്ള അനുബന്ധ മാപ്പുകളിലെ തെറ്റുകളും, അപൂർണ്ണതകളും, അപാകതകളും പരിഹരിച്ച് പുതിയ റിപ്പോർട്ടു സമർപ്പിക്കാൻ കേരളത്തിന് സമയം ആവശ്യമായിരിക്കുന്ന സാഹചര്യത്തിലാണ് കെ.സി.ബി.സി. പ്രസിഡന്റ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചതെന്ന് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
കെ.സി.ബി.സി. യുടെ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ കാണുകയും കർഷകരുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് സുതാര്യമായ റിപ്പോർട്ടായിരിക്കണം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.