Categories: Diocese

ഇരുപത്തിമൂന്നാമത് രൂപതാ ദിനാഘോഷവുമായി നെയ്യാറ്റിൻകര രൂപത

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവാണ് രൂപതയുടെ മധ്യസ്ഥൻ

അനിൽ ജോസഫ്

നെയ്യാറ്റിൻകര: മെയ് 1-ന് നെയ്യാറ്റിൻകര രൂപത ഇരുപത്തിമൂന്നാമത് രൂപതാ ദിനാഘോഷം നടത്തി.
കത്തോലിക്കാ സഭയിൽ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവാണ് രൂപതയുടെയും മധ്യസ്ഥൻ. രൂപതാ പാസ്റ്ററൽ സെന്ററിൽ വച്ച് ലളിതമായ രീതിയിലായിരുന്നു രൂപതാ ദിനാഘോഷം. രൂപതയിലെ വിവിധ പ്രവർത്തന മേഖലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വേണ്ടിയുള്ള ക്ലാസും, പൊന്തിഫിക്കൽ ദിവ്യബലിയുമായിരുന്നു പ്രധാന പരിപാടികൾ.

തിരുവനന്തപുരം അതിരൂപതയുടെ “ജീവനും വെളിച്ചവും” മാസികയുടെ പത്രാധിപൻ റവ.ഡോ.തോമസ് നെറ്റോ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വേണ്ടിയുള്ള ക്ലാസിന് നേതൃത്വം കൊടുത്തു. രൂപതയിലെ വൈദീകർ, സിസ്റ്റേഴ്സ്, ബി.സി.സി.പ്രതിനിധികൾ, വിവിധ കമ്മീഷനുകളിൽ നിന്നുള്ള പ്രതിനിധികൾ, ഉപദേശിമാർ തുടങ്ങിയവരായിരുന്നു പങ്കെടുത്തത്.

തുടർന്ന്, അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മുഖ്യകാർമ്മികത്തിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, ചാൻസിലർ റവ.ഡോ.ജോസ് റാഫേൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ്, എപ്പിസ്‌കോപ്പൽ വികാരി മോൺ.വിൻസെന്റ് കെ.പീറ്റർ, കാർമൽഗിരി സെമിനാരി പ്രൊഫ.ഡോ.ഗ്രിഗറി ആർബി, മൈനർ സെമിനാരി റെക്ടർ റവ.ഡോ.റ്റി.ക്രിസ്തുദാസ് തുടങ്ങിയവർ സഹകാർമ്മികർമ്മികരായി.

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് ബൈബിൾ പറയുന്നത് അദ്ദേഹം നീതിമാനായിരുന്നു എന്നാണെന്നും, ദൈവത്തിന്റെ നീതിയനുസരിച്ച് ജീവിച്ചതിനാലാണ് അദ്ദേഹത്തെ നീതിമാനാക്കി തീർത്തതെന്നും പിതാവ് പറഞ്ഞു. ദൈവത്തിന്റെ നീതി സ്നേഹവും കാരുണ്യവുമാണെന്നും, ഇത് എല്ലാവർക്കും തുല്യതയല്ല ഉദ്ദേശിക്കുന്നത് അതിലുപരി, ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് സത്യസന്ധതയോടെ അവർക്ക് നന്മകൾ ചെയ്തുകൊടുക്കുകയാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

പൊന്തിഫിക്കൽ ദിവ്യബലിയിൽ രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരും, സന്യാസിനി പ്രതിനിധികളും, അൽമായ പ്രതിനിധികളുമടക്കം ധാരാളം പേർ പങ്കെടുത്തു.

രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷാസമതി തയ്യാറാക്കിയ പ്ലസ് ടുവിനു ശേഷമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് പ്രതിപാദിക്കുന്ന കരിയർ ഗൈഡ് പുസ്തകം വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പ്രകാശനം ചെയ്തു. അന്തിയൂർക്കോണം ഇടവകയിലെ കുമാരി അന്ന, ഉണ്ടൻകോട് ഇടവകയിലെ മാസ്റ്റർ ഷാരോൺ എന്നിവർ പുസ്തകം ഏറ്റു വാങ്ങി. തുടർന്ന്, രൂപതാ വിദ്യാഭ്യാസ ഡയറക്ടർ ഫാ.ജോണി.കെ.ലോറൻസ് കരിയർ ഗൈഡൻസ് പുസ്തകം പരിചയപെടുത്തി.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

6 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago