
അനിൽ ജോസഫ്
നെയ്യാറ്റിൻകര: മെയ് 1-ന് നെയ്യാറ്റിൻകര രൂപത ഇരുപത്തിമൂന്നാമത് രൂപതാ ദിനാഘോഷം നടത്തി.
കത്തോലിക്കാ സഭയിൽ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവാണ് രൂപതയുടെയും മധ്യസ്ഥൻ. രൂപതാ പാസ്റ്ററൽ സെന്ററിൽ വച്ച് ലളിതമായ രീതിയിലായിരുന്നു രൂപതാ ദിനാഘോഷം. രൂപതയിലെ വിവിധ പ്രവർത്തന മേഖലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വേണ്ടിയുള്ള ക്ലാസും, പൊന്തിഫിക്കൽ ദിവ്യബലിയുമായിരുന്നു പ്രധാന പരിപാടികൾ.
തിരുവനന്തപുരം അതിരൂപതയുടെ “ജീവനും വെളിച്ചവും” മാസികയുടെ പത്രാധിപൻ റവ.ഡോ.തോമസ് നെറ്റോ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വേണ്ടിയുള്ള ക്ലാസിന് നേതൃത്വം കൊടുത്തു. രൂപതയിലെ വൈദീകർ, സിസ്റ്റേഴ്സ്, ബി.സി.സി.പ്രതിനിധികൾ, വിവിധ കമ്മീഷനുകളിൽ നിന്നുള്ള പ്രതിനിധികൾ, ഉപദേശിമാർ തുടങ്ങിയവരായിരുന്നു പങ്കെടുത്തത്.
തുടർന്ന്, അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മുഖ്യകാർമ്മികത്തിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, ചാൻസിലർ റവ.ഡോ.ജോസ് റാഫേൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ്, എപ്പിസ്‌കോപ്പൽ വികാരി മോൺ.വിൻസെന്റ് കെ.പീറ്റർ, കാർമൽഗിരി സെമിനാരി പ്രൊഫ.ഡോ.ഗ്രിഗറി ആർബി, മൈനർ സെമിനാരി റെക്ടർ റവ.ഡോ.റ്റി.ക്രിസ്തുദാസ് തുടങ്ങിയവർ സഹകാർമ്മികർമ്മികരായി.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.