Categories: Diocese

ഇരുപത്തിമൂന്നാമത് രൂപതാ ദിനാഘോഷവുമായി നെയ്യാറ്റിൻകര രൂപത

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവാണ് രൂപതയുടെ മധ്യസ്ഥൻ

അനിൽ ജോസഫ്

നെയ്യാറ്റിൻകര: മെയ് 1-ന് നെയ്യാറ്റിൻകര രൂപത ഇരുപത്തിമൂന്നാമത് രൂപതാ ദിനാഘോഷം നടത്തി.
കത്തോലിക്കാ സഭയിൽ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവാണ് രൂപതയുടെയും മധ്യസ്ഥൻ. രൂപതാ പാസ്റ്ററൽ സെന്ററിൽ വച്ച് ലളിതമായ രീതിയിലായിരുന്നു രൂപതാ ദിനാഘോഷം. രൂപതയിലെ വിവിധ പ്രവർത്തന മേഖലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വേണ്ടിയുള്ള ക്ലാസും, പൊന്തിഫിക്കൽ ദിവ്യബലിയുമായിരുന്നു പ്രധാന പരിപാടികൾ.

തിരുവനന്തപുരം അതിരൂപതയുടെ “ജീവനും വെളിച്ചവും” മാസികയുടെ പത്രാധിപൻ റവ.ഡോ.തോമസ് നെറ്റോ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വേണ്ടിയുള്ള ക്ലാസിന് നേതൃത്വം കൊടുത്തു. രൂപതയിലെ വൈദീകർ, സിസ്റ്റേഴ്സ്, ബി.സി.സി.പ്രതിനിധികൾ, വിവിധ കമ്മീഷനുകളിൽ നിന്നുള്ള പ്രതിനിധികൾ, ഉപദേശിമാർ തുടങ്ങിയവരായിരുന്നു പങ്കെടുത്തത്.

തുടർന്ന്, അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മുഖ്യകാർമ്മികത്തിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, ചാൻസിലർ റവ.ഡോ.ജോസ് റാഫേൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ്, എപ്പിസ്‌കോപ്പൽ വികാരി മോൺ.വിൻസെന്റ് കെ.പീറ്റർ, കാർമൽഗിരി സെമിനാരി പ്രൊഫ.ഡോ.ഗ്രിഗറി ആർബി, മൈനർ സെമിനാരി റെക്ടർ റവ.ഡോ.റ്റി.ക്രിസ്തുദാസ് തുടങ്ങിയവർ സഹകാർമ്മികർമ്മികരായി.

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് ബൈബിൾ പറയുന്നത് അദ്ദേഹം നീതിമാനായിരുന്നു എന്നാണെന്നും, ദൈവത്തിന്റെ നീതിയനുസരിച്ച് ജീവിച്ചതിനാലാണ് അദ്ദേഹത്തെ നീതിമാനാക്കി തീർത്തതെന്നും പിതാവ് പറഞ്ഞു. ദൈവത്തിന്റെ നീതി സ്നേഹവും കാരുണ്യവുമാണെന്നും, ഇത് എല്ലാവർക്കും തുല്യതയല്ല ഉദ്ദേശിക്കുന്നത് അതിലുപരി, ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് സത്യസന്ധതയോടെ അവർക്ക് നന്മകൾ ചെയ്തുകൊടുക്കുകയാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

പൊന്തിഫിക്കൽ ദിവ്യബലിയിൽ രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരും, സന്യാസിനി പ്രതിനിധികളും, അൽമായ പ്രതിനിധികളുമടക്കം ധാരാളം പേർ പങ്കെടുത്തു.

രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷാസമതി തയ്യാറാക്കിയ പ്ലസ് ടുവിനു ശേഷമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് പ്രതിപാദിക്കുന്ന കരിയർ ഗൈഡ് പുസ്തകം വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പ്രകാശനം ചെയ്തു. അന്തിയൂർക്കോണം ഇടവകയിലെ കുമാരി അന്ന, ഉണ്ടൻകോട് ഇടവകയിലെ മാസ്റ്റർ ഷാരോൺ എന്നിവർ പുസ്തകം ഏറ്റു വാങ്ങി. തുടർന്ന്, രൂപതാ വിദ്യാഭ്യാസ ഡയറക്ടർ ഫാ.ജോണി.കെ.ലോറൻസ് കരിയർ ഗൈഡൻസ് പുസ്തകം പരിചയപെടുത്തി.

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

4 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 weeks ago