
ജോസ് മാർട്ടിൻ
ആലപ്പുഴ: ഇംഗ്ലണ്ടിലെ റോയ്സ്റ്റൺ ടൗണിന്റെ മേയറായി സേവനമനുഷ്ഠിച്ചുവരുന്ന പ്രഥമ ഏഷ്യക്കാരിയും മലയാളിയും കൊച്ചി റോമൻ കത്തോലിക്കാ രൂപതയിലെ പേരുംപടപ്പ് ഇടവകാംഗവുമായ മേരി റോബിൻ ആന്റണി. മേരി റോബിൻ ആന്റണി കാത്തലിക് വോക്സ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്.
മുംബൈയിൽ സ്ഥിരതാമസമാക്കിയ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന താൻ വളർന്നതും പഠിച്ചതും മുംബൈയിൽ ആയിരുന്നു. മറോൾ സെന്റ് ജോൺസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. എം.യു.എൽ.യു. കോളേജിൽ നിന്ന് ഡിഗ്രിയും, മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദവും, ഹൻസിരാജ് ജീവൻ ദാസ് കോളേജിൽ നിന്ന് ബി.എഡ്. ഡിഗ്രിയും കരസ്ഥമാക്കി മുംബൈയിലെ വിവിധ സ്കൂൾകളിൽ അധ്യാപികയായി സേവനം അനുഷ്ട്ടിച്ചു. തുടർന്ന്, റോബിൻ ആന്റണിയുമായുള്ള വിവാഹത്തിന് ശേഷം ഗുജറാത്തിലെ ബറോഡയിലേക്ക് താമസം മാറ്റി അവിടുത്തെ കത്തോലിക്കാ സ്കൂളിൽ അധ്യാപികയായി.
2008-ൽ എസ്സ്.എച്ച്.എഫ്. ഇ. വിസയിൽ ഭർത്താവിനോടൊപ്പം യു.കെ.യിലെ കേംബ്രിഡ്ജിൽ താമസമാക്കുകയും പിന്നീട് റോയ്സ്റ്റൺ ടൗണിലേക്ക് താമസം മാറിയതോടെ അവിടുത്തെ കത്തോലിക്കാ ദേവാലയത്തിലെ യൂക്രിസ്റ്റി മിനിസ്റ്റർ അംഗം, എൻവിയോൺമെന്റ് പേഴ്സൺ, സാമ്പത്തിക കാര്യകമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു.
കോവിഡ് മഹാമാരിയുടെ സമയത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തവർക്ക് മരുന്നും, ഭക്ഷണവും എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു തന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ തുടക്കമെന്നും, മേരിയുടെ നേതൃത്വപാടവവും അർപ്പണബോധവും കണ്ടറിഞ്ഞ ഒരു മുൻമേയർ മേരിക്ക് പുതിയതായി രൂപീകരിച്ച റോയിസ്റ്റൺ ടൌൺ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനം നൽകുകയും തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ റോയിസ്റ്റൺ ടൌൺ പാർട്ടിക്ക് വേണ്ടി മത്സരിച്ച താൻ വിജയിക്കുകയും പാർട്ടി തന്നെ റോയ്സ്റ്റൺ ടൗൺ മേയറായി തിരഞ്ഞെടുക്കുകയുമായിരുന്നു വെന്ന് മേരി റോബിൻ ആന്റണി പറഞ്ഞു.
കേരളത്തിന്റെ പുത്രി ഭരിക്കുന്ന റോയ്സ്റ്റൺ ടൗണിൽ കുറ്റകൃത്യങ്ങൾ അപൂർവങ്ങളിൽ അപൂർവങ്ങളാണത്രേ.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.