
ജോസ് മാർട്ടിൻ
ആലപ്പുഴ: ഇംഗ്ലണ്ടിലെ റോയ്സ്റ്റൺ ടൗണിന്റെ മേയറായി സേവനമനുഷ്ഠിച്ചുവരുന്ന പ്രഥമ ഏഷ്യക്കാരിയും മലയാളിയും കൊച്ചി റോമൻ കത്തോലിക്കാ രൂപതയിലെ പേരുംപടപ്പ് ഇടവകാംഗവുമായ മേരി റോബിൻ ആന്റണി. മേരി റോബിൻ ആന്റണി കാത്തലിക് വോക്സ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്.
മുംബൈയിൽ സ്ഥിരതാമസമാക്കിയ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന താൻ വളർന്നതും പഠിച്ചതും മുംബൈയിൽ ആയിരുന്നു. മറോൾ സെന്റ് ജോൺസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. എം.യു.എൽ.യു. കോളേജിൽ നിന്ന് ഡിഗ്രിയും, മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദവും, ഹൻസിരാജ് ജീവൻ ദാസ് കോളേജിൽ നിന്ന് ബി.എഡ്. ഡിഗ്രിയും കരസ്ഥമാക്കി മുംബൈയിലെ വിവിധ സ്കൂൾകളിൽ അധ്യാപികയായി സേവനം അനുഷ്ട്ടിച്ചു. തുടർന്ന്, റോബിൻ ആന്റണിയുമായുള്ള വിവാഹത്തിന് ശേഷം ഗുജറാത്തിലെ ബറോഡയിലേക്ക് താമസം മാറ്റി അവിടുത്തെ കത്തോലിക്കാ സ്കൂളിൽ അധ്യാപികയായി.
2008-ൽ എസ്സ്.എച്ച്.എഫ്. ഇ. വിസയിൽ ഭർത്താവിനോടൊപ്പം യു.കെ.യിലെ കേംബ്രിഡ്ജിൽ താമസമാക്കുകയും പിന്നീട് റോയ്സ്റ്റൺ ടൗണിലേക്ക് താമസം മാറിയതോടെ അവിടുത്തെ കത്തോലിക്കാ ദേവാലയത്തിലെ യൂക്രിസ്റ്റി മിനിസ്റ്റർ അംഗം, എൻവിയോൺമെന്റ് പേഴ്സൺ, സാമ്പത്തിക കാര്യകമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു.
കോവിഡ് മഹാമാരിയുടെ സമയത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തവർക്ക് മരുന്നും, ഭക്ഷണവും എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു തന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ തുടക്കമെന്നും, മേരിയുടെ നേതൃത്വപാടവവും അർപ്പണബോധവും കണ്ടറിഞ്ഞ ഒരു മുൻമേയർ മേരിക്ക് പുതിയതായി രൂപീകരിച്ച റോയിസ്റ്റൺ ടൌൺ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനം നൽകുകയും തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ റോയിസ്റ്റൺ ടൌൺ പാർട്ടിക്ക് വേണ്ടി മത്സരിച്ച താൻ വിജയിക്കുകയും പാർട്ടി തന്നെ റോയ്സ്റ്റൺ ടൗൺ മേയറായി തിരഞ്ഞെടുക്കുകയുമായിരുന്നു വെന്ന് മേരി റോബിൻ ആന്റണി പറഞ്ഞു.
കേരളത്തിന്റെ പുത്രി ഭരിക്കുന്ന റോയ്സ്റ്റൺ ടൗണിൽ കുറ്റകൃത്യങ്ങൾ അപൂർവങ്ങളിൽ അപൂർവങ്ങളാണത്രേ.
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
This website uses cookies.