
ജോസ് മാർട്ടിൻ
മാനന്തവാടി: കത്തോലിക്കാ സഭയിൽ ഒരാൾക്കെതിരെ ശിക്ഷ വിധിക്കുന്നത് കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റോബിൻ വടക്കുംചേരിയെ വൈദീകവൃത്തിയിൽ പരിശുദ്ധ സിംഹാസനം പുറത്താക്കിയ നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ തടവിൽകഴിയുകയാണ് അദ്ദേഹം. റോബിൻ വടക്കുംച്ചേരിയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ വൈദീകവൃത്തിയിൽ നിന്നും നീക്കം ചെയ്തുകൊണ്ട് 2020 ഫെബ്രുവരി മാസത്തിൽ പുറപ്പെടുവിച്ച ഡിക്രി മാനന്തവാടി രൂപതാ കാര്യാലയം വഴി അദ്ദേഹം കൈപ്പറ്റിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി റോബിൻ ഒപ്പിട്ട ഔദ്യോഗികരേഖ റോമിലേക്ക് അയച്ചുവെന്നും മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
2019 ജൂൺ 21-മുതൽ തന്നെ അദ്ദേഹത്തെ വൈദീകവൃത്തിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ റോമിൽ ആരംഭിച്ചിരുന്നു. വൈദീകവൃത്തിയിൽ നിന്ന് എന്നേക്കുമായി നീക്കം ചെയ്യാൻ പരിശുദ്ധ സിംഹാസത്തിനു മാത്രമേ അധികാരമുള്ളൂ എന്നതിനാൽ സമയമെടുത്ത് പഠിച്ചു മാത്രമേ സഭാ സംവിധാനങ്ങള്‍ ഇങ്ങനെയുള്ള നടപടികളിലേക്ക് പ്രവേശിക്കാറുള്ളൂ. കത്തോലിക്കാ തിരുസഭയുടെ കാനന്‍ നിയമങ്ങളനുസരിച്ച് വൈദികജീവിതാന്തസ് നഷ്ടപ്പെടുത്തുന്ന കുറ്റകൃത്യമാണ് റോബിൻ വടക്കുംചേരി ചെയ്തത്. അതിനാൽ തന്നെ തികച്ചും നീതിപൂര്‍വ്വകമായ വത്തിക്കാന്റെ ഈ തീരുമാനം വിശ്വാസ സമൂഹത്തിന് ഏറെ ആശ്വാസം നല്കുന്നതാണെന്നതിലും സംശയമില്ല.
വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം:
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.