
ജോസ് മാർട്ടിൻ
കൊച്ചി: പ്രശ്‌നാധിഷ്ഠിത-മൂല്യാധിഷ്ഠിത സമദൂരമെന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്ക ജനസമൂഹത്തിന്റെ രാഷ്ട്രീയ നയം എക്കാലത്തും സ്ഥിരമായ ഒന്നല്ലെന്ന് കെ.ആര്‍.എല്‍.സി.സി. രാഷ്ട്രീയ കാര്യസമിതി. കോട്ടയത്ത് വിമലഗിരിയില്‍ ചേര്‍ന്ന കെ.ആര്‍.എല്‍.സി.സി.യുടെ സംസ്ഥാന നിര്‍വ്വാഹക സമിതിയും, രാഷ്ട്രീയ കാര്യസമിതിയും രാഷ്ട്രീയ നിജസ്ഥിതികൾ വിലയിരുത്തി.
ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും അവയുടെ പരിഹാര മാര്‍ഗ്ഗങ്ങളും സര്‍ക്കാരുകളുടെയും കേരളത്തിലെ വിവിധ രാഷ്ട്രീയ മുന്നണികളുടെയും പരിഗണനയ്ക്കായി ആവര്‍ത്തിച്ച് അവതരിപ്പിച്ചിട്ടുള്ളതാണ്, ഇവയോടുള്ള സര്‍ക്കാരിന്റെയും രാഷ്ട്രീയ മുന്നണികളുടെയും പ്രതികരണങ്ങളുടെയും നടപടികളുടെയും അടിസ്ഥാനത്തില്‍ ആസന്നമാകുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി കെ.ആര്‍.എല്‍.സി.സി. ലത്തീൻ കത്തോലിക്ക സഭാ വക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഡോ.ജിജു ജോര്‍ജ് അറക്കത്ത, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി, കെഎല്‍സിഡബ്‌ള്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെസിവൈഎം ലാറ്റിന്‍ പ്രസിഡന്റ് കാസി പൂപ്പന, കെആര്‍എല്‍സിസി സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, പ്രബല്ലദാസ്, മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
സമുദായിക തലത്തിലെ ജനസംഖ്യാ കണക്കെടുപ്പ് (ജാതി സെന്‍സസ്സ്), സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ സമുദായിക പ്രാതിനിദ്ധ്യത്തെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍, ലത്തീന്‍ കത്തോലിക്കരുടെ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച തടസ്സങ്ങള്‍, തീരദേശ ഹൈവേ ഉയര്‍ത്തുന്ന പ്രതിസന്ധികള്‍, ഇഡബ്ല്യുഎസ് സംവരണത്തിലെ അപാകതകള്‍, ജെബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍, തിരദേശ പരിപാലന പദ്ധതിയിലെ കാലതാമസം ദളിത് ക്രൈസ്തവരുടെയും ആംഗ്ലോ ഇന്ത്യരുടെയും പ്രത്യേക വിഷയങ്ങള്‍, വിഴിഞ്ഞം, മുതലപ്പൊഴി പ്രശ്‌നങ്ങള്‍, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അന്യായമായ കേസുകള്‍, തീരശോഷണം തടയുന്നതിലെ അലംഭാവം തുടങ്ങി നിരവധിയായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ മുന്നണികളുടെയും പരിഗണനയ്ക്കായി ഉന്നയിച്ചിട്ടുള്ള വിഷയങ്ങളാണ്. അധികാരത്തിലും ഉദ്യോഗങ്ങളിലും അര്‍ഹവും നീതിയുക്തവുമായ പങ്കാളിത്തവും പ്രാതിനിധ്യവും നിരന്തരം നിഷേധിക്കപ്പെടുന്നതും ഗൗരവതരമായ പ്രശ്‌നമായി കെ.ആര്‍.എല്‍.സി.സി. വിലയിരുത്തുന്നതായും പത്ര കുറിപ്പിൽ അറിയിച്ചു.
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
This website uses cookies.