
ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിലെ പിന്നോക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യമെന്ന് കെ.ആര്‍.എല്‍.സി.സി. അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (KRLCC) സ്ഥാപനദിനാഘോഷങ്ങള്‍ എറണാകുളം ആശീര്‍ ഭവനില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ രാഷ്ട്രീയ പ്രവർത്തനം പ്രധാനപ്പെട്ടതാണെന്നും മൂല്യബോധമുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലെ സംശുദ്ധീകരണത്തിന് തയ്യാറാകണമെന്നും ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. ചടങ്ങിൽ കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തി.
‘ഇന്ത്യയിലെ ജനാധിപത്യവും പിന്നാക്ക സമൂഹങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും’ എന്ന വിഷയത്തില്‍ നടന്ന കൊളോക്കിയത്തില്‍ നാഷണല്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ആര്‍. ജോഷി, കെ.ആര്‍.എല്‍.സി.സി. മുന്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, കെ.എല്‍.സി.എ. പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. കെ.സി.ബി.സി. വനിതാ കമ്മീഷന്‍ സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് മോഡറേറ്ററായിരുന്നു.
അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, സെക്രട്ടറിമാരായ പി.ജെ.തോമസ്, പുഷ്പ ക്രിസ്റ്റി എന്നിവര്‍ പ്രസംഗിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.