Categories: Kerala

ആലപ്പുഴയിലെ സേക്രട്ട് ഹാർട്ട് സെമിനാരി 150 ന്റെ നിറവില്‍

ആലപ്പുഴ, കൊച്ചി രൂപതകളിലെ ആദ്യകാല മെത്രാന്മാർ വൈദിക വിദ്യാഭ്യാസം ആരംഭിച്ചത് ഈ സെമിനാരിയില്‍ നിന്ന്...

ജോസ് മാർട്ടിൻ

ആലപ്പുഴ: വിശ്വാസ സമൂഹംകെട്ടിപ്പടുത്ത ഭാരത്തിലെ ഏക തദേശീക സെമിനാരിയായ ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരിക്ക്‌ 150 വയസ് തികയുന്നു. 1856-ൽ ആലപ്പുഴ പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥലം വാങ്ങി കെട്ടിടം വെയ്ക്കാൻ ആരംഭിക്കുകയും, പത്തു വർഷം കൊണ്ട് ഒരു ഇരുനില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. സ്ഥലവും, കെട്ടിടവും 1868 മെയ് 7-ന് ഗോവ മെത്രാപോലീത്ത വഴി പോർട്ടുഗീസ് രാജാവിന്റെ അധികാരത്തിലേക്കു വിട്ടുകൊടുത്തു. 1868 ഒക്റ്റോബര്‍ 14-Ɔο തീയതി സെമിനാരിക്കുള്ള കെട്ടിടവും സ്ഥലവും സ്വീകരിച്ചു കൊണ്ട് പോർട്ടുഗലിൽ നിന്നും രാജകല്പനയുണ്ടായി.

തുടർന്ന്, 1870 ഒക്റ്റോബര്‍ 16-Ɔο തീയതി ഞായറാഴ്ച രാവിലെ സെമിനാരിയുടെ വെഞ്ചരിപ്പും ഉൽഘാടനവും നടന്നു. പാദ്രുവാദെയുടെ പ്രതിനിധിയായി കൊച്ചിയുടെയും, കൊടുങ്ങല്ലൂരിന്റെയും ഭരണം നടത്തിയിരുന്ന ഗോവയുടെ വികാരി ജനറാൾ മോൺ.അന്തോണിയൊ വിന്‍സെന്റ് ലിസ് ബോവ കെട്ടിടം വെഞ്ചരിച്ചു. അന്നേ ദിവസം തന്നെ 15 പേരെ വൈദീക വിദ്യാർത്ഥികളായി സ്വീകരിച്ച്, അവർക്ക് പുരോഹിത വസ്ത്രവും നൽകി.

1870 മുതൽ 1886 വരെ ഗോവ അതിരൂപതയുടെ കീഴിലും, തുടർന്ന് കൊച്ചി രൂപതയുടെ കീഴിലുമായി പ്രവര്‍ത്തിച്ച സെമിനാരി 1952-ല്‍ ആലപ്പുഴ രൂപത നിലവില്‍ വന്നതോടെ ആലപ്പുഴ രൂപതയുടെ ഭാഗമായിമാറുകയായിരുന്നു.

സെമിനാരി സ്ഥാപന ചരിത്രം ഇങ്ങനെ:

അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദാത്തിലെ തന്നെ ഉന്നതര്‍ എന്ന് സ്വയം അവകാശപ്പെട്ടിരുന്ന ചിലരുടെ സങ്കുചിത താല്‍പ്പര്യത്താല്‍ ആലപ്പുഴ പ്രദേശങ്ങളിലുള്ളവര്‍ക്ക് വരാപ്പുഴ സെമിനാരിയിൽ പ്രവേശനം നിഷേധിക്കപ്പെടുകയും മറ്റ് സെമിനാരികളിൽ ചേർന്ന് പഠിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. അപ്പോൾ സ്വന്തം സമുദായത്തിലെ കുട്ടികൾക്കു പഠിക്കാന്‍ തദ്ദേശികമായി ഒരു സെമിനാരി സ്ഥാപിക്കാന്‍ വിശ്വാസികള്‍ ഫാ.പേതൃ കാസ്മീരു ദ പ്രസന്തസം (കാട്ടൂർ), ഫാ.പാവി ളു ദ കൊസെയ്സം അക്കീലസ് തേറാത്ത് (കണ്ടകടവ്), ശെമ്മാശനായ ജോസേ ദ അമ്പാര് ഫെയിരെ (ചെല്ലാനം) എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ച ആലപ്പുഴയിലെ ലത്തീന്‍ വിശ്വാസ സമൂഹം തങ്ങളാലാവും വിധം ഇല്ലായ്‌മയുടെ നാളുകളില്‍ കെട്ടു തെങ്ങുപിരിവ്, പിടി അരി പിരിവ് തുടങ്ങിയ പിരിവുകളിലൂടെ കെട്ടിപ്പടുത്തതാണ് ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരി.

ആലപ്പുഴ, കൊച്ചി രൂപതകളിലെ ആദ്യകാല മെത്രാന്മാർ തുടങ്ങി അനേകം പ്രഗല്‍ഭരായ വൈദീകര്‍ തങ്ങളുടെ വൈദിക വിദ്യാഭ്യാസം ആരംഭിച്ചത് ഈ സെമിനാരിയില്‍ നിന്നായിരുന്നു.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

6 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

6 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

6 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago