Categories: Kerala

ആലപ്പുഴയിലെ സേക്രട്ട് ഹാർട്ട് സെമിനാരി 150 ന്റെ നിറവില്‍

ആലപ്പുഴ, കൊച്ചി രൂപതകളിലെ ആദ്യകാല മെത്രാന്മാർ വൈദിക വിദ്യാഭ്യാസം ആരംഭിച്ചത് ഈ സെമിനാരിയില്‍ നിന്ന്...

ജോസ് മാർട്ടിൻ

ആലപ്പുഴ: വിശ്വാസ സമൂഹംകെട്ടിപ്പടുത്ത ഭാരത്തിലെ ഏക തദേശീക സെമിനാരിയായ ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരിക്ക്‌ 150 വയസ് തികയുന്നു. 1856-ൽ ആലപ്പുഴ പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥലം വാങ്ങി കെട്ടിടം വെയ്ക്കാൻ ആരംഭിക്കുകയും, പത്തു വർഷം കൊണ്ട് ഒരു ഇരുനില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. സ്ഥലവും, കെട്ടിടവും 1868 മെയ് 7-ന് ഗോവ മെത്രാപോലീത്ത വഴി പോർട്ടുഗീസ് രാജാവിന്റെ അധികാരത്തിലേക്കു വിട്ടുകൊടുത്തു. 1868 ഒക്റ്റോബര്‍ 14-Ɔο തീയതി സെമിനാരിക്കുള്ള കെട്ടിടവും സ്ഥലവും സ്വീകരിച്ചു കൊണ്ട് പോർട്ടുഗലിൽ നിന്നും രാജകല്പനയുണ്ടായി.

തുടർന്ന്, 1870 ഒക്റ്റോബര്‍ 16-Ɔο തീയതി ഞായറാഴ്ച രാവിലെ സെമിനാരിയുടെ വെഞ്ചരിപ്പും ഉൽഘാടനവും നടന്നു. പാദ്രുവാദെയുടെ പ്രതിനിധിയായി കൊച്ചിയുടെയും, കൊടുങ്ങല്ലൂരിന്റെയും ഭരണം നടത്തിയിരുന്ന ഗോവയുടെ വികാരി ജനറാൾ മോൺ.അന്തോണിയൊ വിന്‍സെന്റ് ലിസ് ബോവ കെട്ടിടം വെഞ്ചരിച്ചു. അന്നേ ദിവസം തന്നെ 15 പേരെ വൈദീക വിദ്യാർത്ഥികളായി സ്വീകരിച്ച്, അവർക്ക് പുരോഹിത വസ്ത്രവും നൽകി.

1870 മുതൽ 1886 വരെ ഗോവ അതിരൂപതയുടെ കീഴിലും, തുടർന്ന് കൊച്ചി രൂപതയുടെ കീഴിലുമായി പ്രവര്‍ത്തിച്ച സെമിനാരി 1952-ല്‍ ആലപ്പുഴ രൂപത നിലവില്‍ വന്നതോടെ ആലപ്പുഴ രൂപതയുടെ ഭാഗമായിമാറുകയായിരുന്നു.

സെമിനാരി സ്ഥാപന ചരിത്രം ഇങ്ങനെ:

അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദാത്തിലെ തന്നെ ഉന്നതര്‍ എന്ന് സ്വയം അവകാശപ്പെട്ടിരുന്ന ചിലരുടെ സങ്കുചിത താല്‍പ്പര്യത്താല്‍ ആലപ്പുഴ പ്രദേശങ്ങളിലുള്ളവര്‍ക്ക് വരാപ്പുഴ സെമിനാരിയിൽ പ്രവേശനം നിഷേധിക്കപ്പെടുകയും മറ്റ് സെമിനാരികളിൽ ചേർന്ന് പഠിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. അപ്പോൾ സ്വന്തം സമുദായത്തിലെ കുട്ടികൾക്കു പഠിക്കാന്‍ തദ്ദേശികമായി ഒരു സെമിനാരി സ്ഥാപിക്കാന്‍ വിശ്വാസികള്‍ ഫാ.പേതൃ കാസ്മീരു ദ പ്രസന്തസം (കാട്ടൂർ), ഫാ.പാവി ളു ദ കൊസെയ്സം അക്കീലസ് തേറാത്ത് (കണ്ടകടവ്), ശെമ്മാശനായ ജോസേ ദ അമ്പാര് ഫെയിരെ (ചെല്ലാനം) എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ച ആലപ്പുഴയിലെ ലത്തീന്‍ വിശ്വാസ സമൂഹം തങ്ങളാലാവും വിധം ഇല്ലായ്‌മയുടെ നാളുകളില്‍ കെട്ടു തെങ്ങുപിരിവ്, പിടി അരി പിരിവ് തുടങ്ങിയ പിരിവുകളിലൂടെ കെട്ടിപ്പടുത്തതാണ് ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരി.

ആലപ്പുഴ, കൊച്ചി രൂപതകളിലെ ആദ്യകാല മെത്രാന്മാർ തുടങ്ങി അനേകം പ്രഗല്‍ഭരായ വൈദീകര്‍ തങ്ങളുടെ വൈദിക വിദ്യാഭ്യാസം ആരംഭിച്ചത് ഈ സെമിനാരിയില്‍ നിന്നായിരുന്നു.

vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago