Categories: Kerala

ആലപ്പുഴയിലെ സേക്രട്ട് ഹാർട്ട് സെമിനാരി 150 ന്റെ നിറവില്‍

ആലപ്പുഴ, കൊച്ചി രൂപതകളിലെ ആദ്യകാല മെത്രാന്മാർ വൈദിക വിദ്യാഭ്യാസം ആരംഭിച്ചത് ഈ സെമിനാരിയില്‍ നിന്ന്...

ജോസ് മാർട്ടിൻ

ആലപ്പുഴ: വിശ്വാസ സമൂഹംകെട്ടിപ്പടുത്ത ഭാരത്തിലെ ഏക തദേശീക സെമിനാരിയായ ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരിക്ക്‌ 150 വയസ് തികയുന്നു. 1856-ൽ ആലപ്പുഴ പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥലം വാങ്ങി കെട്ടിടം വെയ്ക്കാൻ ആരംഭിക്കുകയും, പത്തു വർഷം കൊണ്ട് ഒരു ഇരുനില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. സ്ഥലവും, കെട്ടിടവും 1868 മെയ് 7-ന് ഗോവ മെത്രാപോലീത്ത വഴി പോർട്ടുഗീസ് രാജാവിന്റെ അധികാരത്തിലേക്കു വിട്ടുകൊടുത്തു. 1868 ഒക്റ്റോബര്‍ 14-Ɔο തീയതി സെമിനാരിക്കുള്ള കെട്ടിടവും സ്ഥലവും സ്വീകരിച്ചു കൊണ്ട് പോർട്ടുഗലിൽ നിന്നും രാജകല്പനയുണ്ടായി.

തുടർന്ന്, 1870 ഒക്റ്റോബര്‍ 16-Ɔο തീയതി ഞായറാഴ്ച രാവിലെ സെമിനാരിയുടെ വെഞ്ചരിപ്പും ഉൽഘാടനവും നടന്നു. പാദ്രുവാദെയുടെ പ്രതിനിധിയായി കൊച്ചിയുടെയും, കൊടുങ്ങല്ലൂരിന്റെയും ഭരണം നടത്തിയിരുന്ന ഗോവയുടെ വികാരി ജനറാൾ മോൺ.അന്തോണിയൊ വിന്‍സെന്റ് ലിസ് ബോവ കെട്ടിടം വെഞ്ചരിച്ചു. അന്നേ ദിവസം തന്നെ 15 പേരെ വൈദീക വിദ്യാർത്ഥികളായി സ്വീകരിച്ച്, അവർക്ക് പുരോഹിത വസ്ത്രവും നൽകി.

1870 മുതൽ 1886 വരെ ഗോവ അതിരൂപതയുടെ കീഴിലും, തുടർന്ന് കൊച്ചി രൂപതയുടെ കീഴിലുമായി പ്രവര്‍ത്തിച്ച സെമിനാരി 1952-ല്‍ ആലപ്പുഴ രൂപത നിലവില്‍ വന്നതോടെ ആലപ്പുഴ രൂപതയുടെ ഭാഗമായിമാറുകയായിരുന്നു.

സെമിനാരി സ്ഥാപന ചരിത്രം ഇങ്ങനെ:

അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദാത്തിലെ തന്നെ ഉന്നതര്‍ എന്ന് സ്വയം അവകാശപ്പെട്ടിരുന്ന ചിലരുടെ സങ്കുചിത താല്‍പ്പര്യത്താല്‍ ആലപ്പുഴ പ്രദേശങ്ങളിലുള്ളവര്‍ക്ക് വരാപ്പുഴ സെമിനാരിയിൽ പ്രവേശനം നിഷേധിക്കപ്പെടുകയും മറ്റ് സെമിനാരികളിൽ ചേർന്ന് പഠിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. അപ്പോൾ സ്വന്തം സമുദായത്തിലെ കുട്ടികൾക്കു പഠിക്കാന്‍ തദ്ദേശികമായി ഒരു സെമിനാരി സ്ഥാപിക്കാന്‍ വിശ്വാസികള്‍ ഫാ.പേതൃ കാസ്മീരു ദ പ്രസന്തസം (കാട്ടൂർ), ഫാ.പാവി ളു ദ കൊസെയ്സം അക്കീലസ് തേറാത്ത് (കണ്ടകടവ്), ശെമ്മാശനായ ജോസേ ദ അമ്പാര് ഫെയിരെ (ചെല്ലാനം) എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ച ആലപ്പുഴയിലെ ലത്തീന്‍ വിശ്വാസ സമൂഹം തങ്ങളാലാവും വിധം ഇല്ലായ്‌മയുടെ നാളുകളില്‍ കെട്ടു തെങ്ങുപിരിവ്, പിടി അരി പിരിവ് തുടങ്ങിയ പിരിവുകളിലൂടെ കെട്ടിപ്പടുത്തതാണ് ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരി.

ആലപ്പുഴ, കൊച്ചി രൂപതകളിലെ ആദ്യകാല മെത്രാന്മാർ തുടങ്ങി അനേകം പ്രഗല്‍ഭരായ വൈദീകര്‍ തങ്ങളുടെ വൈദിക വിദ്യാഭ്യാസം ആരംഭിച്ചത് ഈ സെമിനാരിയില്‍ നിന്നായിരുന്നു.

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

5 days ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago