
സ്വന്തം ലേഖകൻ
വയനാട്: പ്രളയം ദുരിതത്തിലാക്കിയവരെ സഹായിക്കുവാനുള്ള ആരവമൊഴിഞ്ഞു തുടങ്ങിയപ്പോൾ ഉപേക്ഷിക്കപ്പെട്ടവരെ തേടി ഇറങ്ങിയ ഒരുകൂട്ടം വൈദികർ മാതൃകയാവുന്നു. കോഴിക്കോട് രൂപതയിലെ ഒരു കൂട്ടം യുവവൈദികരാണ് ഉപേക്ഷിക്കപ്പെട്ടവരെ തേടിയിറങ്ങിയിരിക്കുന്നത്.
കാസയും പീലാസയും എടുക്കുന്ന കൈകളിൽ, വൈദിക പരിശീലനത്തിന് മുൻപ് കൽപ്പണിക്കുപോയി തഴക്കം വന്നവരും ഉണ്ട്. സെപ്റ്റംബർ 13-ന് അവരുടെ ആദ്യ സ്പർശനം കിട്ടിയത് സുഗന്ധഗിരിയിലെ നിർദ്ധനരായ കുടുംബത്തിനാണ്. മണ്ണ് മാറ്റി, തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ച്, നടപ്പാദ ക്രമീകരിച്ച് സാന്ത്വനമായിമാറി കോഴിക്കോട് രൂപതയിലെ ഒരു കൂട്ടം വൈദീകർ.
ഫാ. ഡാനി ജോസഫിന്റെ
നേതൃത്വത്തിലായിരുന്നു ഈ സന്നദ്ധപ്രവർത്തനം. കോഴിക്കോട് പിയറിസ്റ്റ് സെമിനാരിയിലെ വൈദിക വിദ്യാർത്ഥികൾ റെക്ടർ ഫാ. ജോബിയുടെ നേതൃത്വത്തിൽ കൂടെക്കൂടി. ഇത് വൈദിക പരിശീലനത്തിലെ വിലപ്പെട്ട പരിശീലനമായിരുന്നെന്നും, കഷ്ടതയനുഭവിക്കുന്നവരോട് ഇഴുകിച്ചേരാനുള്ള തീഷ്ണ സെമിനാരി വിദ്യാർത്ഥികൾക്ക് ലഭിച്ചുവെന്നും, അവർ അങ്ങേയറ്റം ആവേശത്തിലാണെന്നും റെക്ടർ ഫാ. ജോബി പറയുന്നു.
അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവിന്റെ വാക്കുകൾ ഇങ്ങനെ: തകർന്ന കുടുംബത്തിന് നിങ്ങൾ വലിയ ആശ്വാസമാണ് നല്‍കിയത്. മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ ക്ക് വലിയ ഒരു മാതൃകയും പ്രചോദനവുമാണ് നിങ്ങൾ നല്‍കിയത്. തുടര്‍ന്നും, കഷ്ടതഅനുഭവിക്കുന്നവരോടൊപ്പം രൂപതാ മക്കള്‍ ഉണ്ടാവും.
എല്ലാം നഷ്ടപ്പെട്ട ഞങ്ങൾക്ക് ആശ്വാസമായി. ഇനി ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാമെന്നുള്ള ആത്മ വിശ്വാസം ലഭിച്ചുവെന്ന് സുഗന്ധഗിരിയിലെ റോബെർട്ടും കുടുംബവും പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.