
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചു പാദുവയെന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ഥാടനത്തിന് കൊടിയേറി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ആയിരക്കണക്കിന് വിശ്വാസികളെയും തീര്‍ഥാടകരെയും സാക്ഷിയാക്കി ഇടവക വാകാരി ഫാ.ജോയി മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ചൊവ്വാഴ്ച വൈകിട്ട് 03.00ന് കൊച്ച് പളളിയില്‍ നിന്നാരംഭിച്ച തിരുസ്വരൂപ പ്രദക്ഷിണം 11.45 ഓടെ ദേവാലയത്തിലേക്ക് പ്രവേശിച്ച ശേഷമാണ് 13 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന തീര്‍ഥാടന തിരുനാളിന്റെ കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.
ഇന്നലെ നടന്ന സമൂഹ ദിവ്യബലിക്ക് രൂപത ജൂഡിഷ്യല്‍ വികാര്‍ മോണ്‍.ഡി.സെല്‍വരാജന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ബാലരാപുരം ഫൊറോന വികാരി ഫാ.ഷൈജുദാസ് വചന സന്ദേശം നല്‍കി.
ഇന്ന് രാവിലെ നടക്കുന്ന പ്രഭാത ദിവ്യബലിക്ക് സഹവികാരി ഫാ.പ്രദീപ് ആന്‍റോ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 4.30 മുതല്‍ സങ്കീര്‍ത്തന പാരായണം ജപമാല ലിറ്റിനി നൊവേന എന്നിവ ഉണ്ടാവും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപത ഫിനാന്‍സ് ഡയറക്ടര്‍ മോണ്‍.അല്‍ഫോണ്‍സ് ലിഗോറി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപത പ്രൊക്കുറേറ്റര്‍ ഫാ.പയസ് ലോറന്‍സ് വചനം പങ്കുവെയ്ക്കും.
തുടര്‍ന്ന് നടക്കുന്ന പ്രണാമ സന്ധ്യ മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പാറശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ എംഎല്‍എ മാരായ ഐബി സതീഷ്, പിസി കുഞ്ഞിരാമന്‍, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, ഫാ.പ്രദീപ് ആന്‍റോ, വാര്‍ഡ് മെമ്പര്‍ സുനില്‍ കുമാര്‍, അവണാകുഴി സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ സോമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എപി ശശികുമാര്, പിസി വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.