ബ്ലെസൻ മാത്യു
തിരുവനന്തപുരം: ആദ്യവ്രത വാഗ്ദാനം നടത്തിയതിന്റെ സന്തോഷത്തിലാണ് “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനതപുരം അതിരൂപതാ കോൺഗ്രിഗേഷനിലെ പതിനൊന്ന് സഹോദരിമാർ. ഇന്ന് വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് രാവിലെ 10.30- ന് പൊന്തിഫിക്കൽ ദിവ്യബലിമധ്യേ അഭിവന്ദ്യ സൂസപാക്യം മെത്രാപോലീത്തായുടെ മുൻപാകെ തങ്ങളുടെ ആദ്യവ്രതം വാഗ്ദാനം നടത്തി, സന്യാസ വസ്ത്രവും സ്വീകരിച്ച് “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” എന്ന സഭയിൽ ഔദ്യോഗികമായി അംഗങ്ങളായി. ഇനിമുതൽ അവർ ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ് സഹോദരിമാർ എന്ന അറിയപ്പെടും.
സി.അഞ്ജു, സി.ജോസെഫിൻ, സി.നിജി, സി.ജീനു, സി.ബെനഡിക്ട് മേരി, സി.സജിത, സി.അനു, സി.അലീന, സി.സ്വപ്ന, സി.രേഷ്മ, സി.ശോഭ എന്നീ സഹോദരിമാരാണ് ആദ്യവ്രതം സ്വീകരിച്ച ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ് സഹോദരിമാർ.
“ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” കോൺഗ്രിഗേഷന്റെ സ്ഥാപകൻ ആർച്ച് ബിഷപ്പ് സൂസൈപാക്യം പിതാവാണ്. പൊന്തിഫിക്കൽ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കവേ ആർച്ച് ബിഷപ്പ് ആ സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പുനലൂർ ബിഷപ്പ് ഡോ.പൊന്നുമുത്തൻ പിതാവും, അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് പിതാവും, മോൺ.ജോർജ് പോളും തിരുകർമ്മങ്ങളിൽ സഹകാർമികരായി. കൂടാതെ, അതിരൂപതയിലെ അമ്പതോളം വൈദികരും സന്യസ്തരും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
അതുപോലെ തന്നെ, സന്യാസാർത്ഥികളുടെ മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളും ചടങ്ങിൽ സംബന്ധിച്ചു. പ്രാർത്ഥനയോടും പഠനത്തോടും കൂടിയുള്ള ഏറെ നാളത്തെ ഒരുക്കത്തിനു ശേഷം, തങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന നിധി സ്വന്തമാക്കിയ സന്തോഷത്തിലാണ് തങ്ങൾ എന്ന് പുതിയ സിസ്റ്റേഴ്സ് പ്രതികരിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.