
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ആഘോഷങ്ങളില്ലാതെ സപ്തതി ആഘോഷിച്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. ഇന്നലെ (10.08.2020) രാവിലെ 7.30-ന് ബിഷപ്പ്സ് ഹൗസിലെ ചാപ്പലില്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിനും ഫിനാന്‍സ് ഓഫീസര്‍ ഫാ.സാബു വര്‍ഗ്ഗീസിനും ചുരുക്കം ചില വൈദീകര്‍ക്കുമൊപ്പം ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാണ് സപ്തതി ദിനം രൂപതാധ്യക്ഷൻ പ്രാര്‍ഥനാ നിര്‍ഭരമാക്കിയത്. തുടര്‍ന്ന്, വൈദീകര്‍ക്കൊപ്പം പ്രാഭാത ഭക്ഷണ സമയത്ത് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പെതുവായുളള ആഘോഷങ്ങള്‍ വേണ്ടെന്ന് ബിഷപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സപ്തതി ആഘോഷത്തില്‍ ചുരുക്കം വൈദീകര്‍ മാത്രം പങ്കെടുത്തത്. രാവിലെ തന്നെ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു.
തുടര്‍ന്ന്, വിവിധ രൂപതകളിലെ അധ്യക്ഷന്മാര്‍ ആശംസകള്‍ അറിയിച്ചു. പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൂസേബിയോസും വികാരി ജനറല്‍ മോണ്‍.സജിന്‍ ജോസ് കോണാത്തുവിളയും നേരിട്ടെത്തി ആശംസ അറിയിച്ചു. കൂടാതെ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേര്‍ അശംസകളറിയിച്ച് ബിഷപ്പ്സ് ഹൗസിലെത്തിയിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.