
2 പത്രോസ്:- 1: 2 – 7
മാർക്കോസ് :- 12: 1 – 12
“അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും. അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും.”
പിതാവായ ദൈവത്തെ സ്നേഹിക്കുകയും, അവിടുത്തോട് ചേർന്നിരിക്കുകയും ചെയ്യുന്ന ദൈവമക്കളെ ദൈവം കരുതലോടെ കാക്കുമെന്ന ഉറപ്പ് നൽകുകയാണ് സങ്കീർത്തകൻ.
ക്രിസ്തുനാഥൻ തന്റെ പരസ്യജീവിതത്തിൽ കൂടി പഠിപ്പിച്ചത് ദൈവത്തെ അറിയുവാനും, സ്നേഹിക്കുവാനുമാണ്. പുത്രൻ നൽകിയ ഈ സന്ദേശം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ നാം ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം, നമ്മുടെ രക്ഷകനായും, സംരക്ഷകനായും ദൈവം എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും.
സ്നേഹമുള്ളവരെ, ദൈവസ്നേഹം എന്നും അനുഭവിച്ചറിയുന്നവരാണ് നാമോരോരുത്തരും. എന്നാൽ പലപ്പോഴും നാം മനഃപൂർവം മറക്കുന്ന ഒരു കാര്യമാണ് ദൈവത്തെ സ്നേഹിക്കണമെന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നാം നഷ്ടമാക്കുന്നത് ദൈവീക രക്ഷയും, സംരക്ഷണവുമാണ്.
ദൈവത്തെ സ്നേഹിച്ച് അവിടുത്തോടൊപ്പം ചേർന്നു നിൽക്കുമ്പോൾ അവിടുത്തെ കൂടുതൽ അറിയാനായി നമുക്ക് സാധിക്കും. അതുപോലെ, നമുക്ക് ചുറ്റും ദൈവീക രക്ഷാകവചം ഉണ്ടാകുകയും, എല്ലാ പൈശാചിക ശക്തിയിൽനിന്നും ഈ രക്ഷകവചം സംരക്ഷണം നൽകുകയും ചെയ്യും.
സ്നേഹത്തിൽ ദൈവത്തോട് ഒട്ടിനിൽക്കണമെന്നതാണ് നമ്മിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത്. അതായത്, നമ്മെ സ്നേഹിക്കുന്നവനെ നാം സ്നേഹിക്കണം, നമ്മെ അറിയുന്നവനെ നാം അറിയണം.
പരസ്പര സ്നേഹത്തിലും, പരസ്പര ഐക്യത്തിലും നാമും, ദൈവവും ആയിരിക്കുമ്പോൾ ഭയത്തിന് സ്ഥാനമില്ല. പിശാചിനെ ഓടിക്കാൻ ദൈവസ്നേഹത്തിൽ ഒട്ടിനിൽക്കണം. ദൈവികശക്തിയിൽ നാം ആയിരിക്കുമ്പോൾ പൈശാചിക പ്രവർത്തനങ്ങളിൽ നിന്നകലാൻ സാധിക്കും.
ദൈവസ്നേഹം തിരിച്ചറിഞ്ഞ്, അവന്റെ രക്ഷയിൽ നാം ആയിരിക്കാൻ നമ്മുടെ വിശ്വാസത്തെ സുകൃതംകൊണ്ടും, സുകൃതത്തെ ജ്ഞാനംകൊണ്ടും, ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും, ആത്മസംയമനത്തെ ക്ഷമകൊണ്ടും, ക്ഷമയെ ഭക്തികൊണ്ടും, ഭക്തിയെ സഹോദരസ്‌നേഹംകൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂർണമാക്കി ജീവിക്കനായി നമുക്ക് പരിശ്രമിക്കാം.
സ്നേഹനാഥാ, അങ്ങയുടെ സ്നേഹം അനുഭവിച്ചറിഞ്ഞുകൊണ്ട് അങ്ങേ രക്ഷ സ്വീകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.