
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ പുതിയ മെത്രാനായി ഡോ. പോൾ ആന്റണി മുല്ലശേരി അഭിഷിക്തനായി. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.
ചടങ്ങുകൾക്ക് രൂപതാ മെത്രാനും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുമായ ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിച്ചു. പുനലൂർ രൂപതാ മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല എന്നിവർ സഹകാർമികരായി. കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ മെത്രാനുമായ ഡോ. സൂസൈപാക്യം അനുഗ്രഹപ്രഭാഷണം നടത്തി.
കത്തോലിക്കാ സഭയിലെ 30 മെത്രാന്മാരും 300-ൽപ്പരം വൈദികരും ദിവ്യബലി അർപ്പണത്തിലും തിരുകർമങ്ങളിലും പങ്കുചേർന്നു. തുടർന്ന് മെത്രാൻ പോൾ ആന്റണി മുല്ലശേരി നന്ദിയർപ്പിച്ച് പ്രസംഗിച്ചു.
ഏഷ്യയിലെ ആദ്യത്തെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലത്തിന്റെ നാലാമത്തെ തദ്ദേശീയ മെത്രാനാണ് ഡോ. പോൾ ആന്റണി മുല്ലശേരി. ബിഷപ് ജെറോം, ബിഷപ് ഡോ.ജോസഫ് ജി. ഫെർണാണ്ടസ്, ബിഷപ് ഡോ.സ്റ്റാൻലി റോമൻ എന്നിവരാണ് മുൻഗാമികൾ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.