
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ മെത്രാൻ നെയ്യാറ്റിൻകരയിലും പ്രദേശങ്ങളിലും ആരംഭിച്ച അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ച്, അവരെ ആശ്വസിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അഭയാർഥി ക്യാമ്പുകൾ ആരംഭിച്ചത്.
വലിയവിള, ഓലത്താന്നി, വ്ലാത്തങ്കര എന്നിവിടങ്ങളിലെ അഭയാർഥി കേന്ദ്രങ്ങളാണ് ബിഷപ്പ് സന്ദർശിച്ചത്.
അതിരാവിലെ, ദിവ്യബലിയർപ്പണം കഴിഞ്ഞയുടൻ, തന്റെ രൂപതാ പരിധിയിൽ ദുരിതത്തിലാണ്ടവരെ നേരിൽ കണ്ട് ശക്തിപകരുവാനും, അവരിൽ പ്രത്യാശ കൈമോശം വരാതെ സൂക്ഷിക്കുവാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ യാത്ര.
ക്യാമ്പുകളിലായിരിക്കുന്നവരെ നേരിൽ കണ്ട്, അവരോട് സംസാരിക്കാൻ കഴിഞ്ഞതിലും, അവർക്ക് അല്പം സന്തോഷവും പ്രത്യാശയും നൽകുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. രൂപതാ എന്നനിലയിൽ, മതഭേതമില്ലാതെ എല്ലാവരെയും സഹായിക്കാൻ രൂപതയിലെ വിവിധ സംഘടനകളിലൂടെ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ബിഷപ്പ് പറഞ്ഞു.
നെയ്യാറ്റിൻകരയിലും ചുറ്റുപാടിലുമായി ഇതുവരെ 9 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.