സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ മെത്രാൻ നെയ്യാറ്റിൻകരയിലും പ്രദേശങ്ങളിലും ആരംഭിച്ച അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ച്, അവരെ ആശ്വസിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അഭയാർഥി ക്യാമ്പുകൾ ആരംഭിച്ചത്.
വലിയവിള, ഓലത്താന്നി, വ്ലാത്തങ്കര എന്നിവിടങ്ങളിലെ അഭയാർഥി കേന്ദ്രങ്ങളാണ് ബിഷപ്പ് സന്ദർശിച്ചത്.
അതിരാവിലെ, ദിവ്യബലിയർപ്പണം കഴിഞ്ഞയുടൻ, തന്റെ രൂപതാ പരിധിയിൽ ദുരിതത്തിലാണ്ടവരെ നേരിൽ കണ്ട് ശക്തിപകരുവാനും, അവരിൽ പ്രത്യാശ കൈമോശം വരാതെ സൂക്ഷിക്കുവാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ യാത്ര.
ക്യാമ്പുകളിലായിരിക്കുന്നവരെ നേരിൽ കണ്ട്, അവരോട് സംസാരിക്കാൻ കഴിഞ്ഞതിലും, അവർക്ക് അല്പം സന്തോഷവും പ്രത്യാശയും നൽകുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. രൂപതാ എന്നനിലയിൽ, മതഭേതമില്ലാതെ എല്ലാവരെയും സഹായിക്കാൻ രൂപതയിലെ വിവിധ സംഘടനകളിലൂടെ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ബിഷപ്പ് പറഞ്ഞു.
നെയ്യാറ്റിൻകരയിലും ചുറ്റുപാടിലുമായി ഇതുവരെ 9 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.