സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ മെത്രാൻ നെയ്യാറ്റിൻകരയിലും പ്രദേശങ്ങളിലും ആരംഭിച്ച അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ച്, അവരെ ആശ്വസിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അഭയാർഥി ക്യാമ്പുകൾ ആരംഭിച്ചത്.
വലിയവിള, ഓലത്താന്നി, വ്ലാത്തങ്കര എന്നിവിടങ്ങളിലെ അഭയാർഥി കേന്ദ്രങ്ങളാണ് ബിഷപ്പ് സന്ദർശിച്ചത്.
അതിരാവിലെ, ദിവ്യബലിയർപ്പണം കഴിഞ്ഞയുടൻ, തന്റെ രൂപതാ പരിധിയിൽ ദുരിതത്തിലാണ്ടവരെ നേരിൽ കണ്ട് ശക്തിപകരുവാനും, അവരിൽ പ്രത്യാശ കൈമോശം വരാതെ സൂക്ഷിക്കുവാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ യാത്ര.
ക്യാമ്പുകളിലായിരിക്കുന്നവരെ നേരിൽ കണ്ട്, അവരോട് സംസാരിക്കാൻ കഴിഞ്ഞതിലും, അവർക്ക് അല്പം സന്തോഷവും പ്രത്യാശയും നൽകുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. രൂപതാ എന്നനിലയിൽ, മതഭേതമില്ലാതെ എല്ലാവരെയും സഹായിക്കാൻ രൂപതയിലെ വിവിധ സംഘടനകളിലൂടെ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ബിഷപ്പ് പറഞ്ഞു.
നെയ്യാറ്റിൻകരയിലും ചുറ്റുപാടിലുമായി ഇതുവരെ 9 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.