
ഇരിങ്ങാലക്കുട; 41 വര്‍ഷത്തെ സൗഹൃദം പുതുക്കി നെയ്യാറ്റിന്‍കര ബിഷപ്പും സുഹൃത്തുക്കളും ഇരിങ്ങാലക്കുട രൂപതയിലെ കല്ലേറ്റിന്‍കരയില്‍ ഒത്തുചേര്‍ന്നു. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സുമുവല്‍ ബോംബെയിലെ കല്ല്യാണ്‍ രൂപതാ ബിഷപ് ഡോ.തോമസ് ഇലവനാല്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് , തലശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍.വര്‍ഗ്ഗീസ് എളുകുന്നേല്‍ തുടങ്ങി 1975 ആലുവ ബാച്ചിലെ മേജര്‍ സെമിനാരിക്കാരുടെ കൂട്ടായ്‌മയാണ് ഇരിങ്ങാലക്കുടയില്‍ ഒത്തുചേര്‍ന്നത്.
സൗഹൃദത്തിന്റെ ഊഷ്‌മളത ആത്‌മീയ പ്രവര്‍ത്തനത്തില്‍ ചൈതന്യം നല്‍കുമെന്ന് കൂട്ടായമയുടെ അനുഭവം പങ്കുവച്ച് നെയ്യാറ്റിന്‍കര ബിഷപ് പറഞ്ഞു. കഴിഞ്ഞ തവണ നെയ്യാറ്റിന്‍കര രൂപതയിലെ ലോഗോസ് പാസ്റ്ററല്‍ സെന്ററിലായിരുന്നു സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നത്. അടുത്ത വര്‍ഷം കല്ല്യാണ്‍ രൂപതയില്‍ ഇവരുടെ 42 ാമത് സംഗമം നടക്കും. കേരളത്തിലെ 3 റീത്തുകളിലും ഉള്‍പ്പെടുന്ന വൈദികര്‍ ഈ കൂട്ടായ്‌മയിലുണ്ട്. പരസ്‌പരം ആശയങ്ങള്‍ പങ്കുവക്കാനും പുതിയ തീരുമാനങ്ങളിലൂടെ കരുത്തരാകാനും കൂട്ടായ്‌മ സഹായകമായെന്ന് വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസ് പറഞ്ഞു.
ഇത്തവണ 32 പേരാണ് കൂട്ടായ്‌മയില്‍ പങ്ക് ചേര്‍ന്നത്. കൂട്ടായ്‌മയുടെ ഭാഗമായി നടന്ന ദിവ്യബലിയില്‍ കല്ല്യാണ്‍ രൂപതാ ബിഷപ് ഡോ.തോമസ് ഇലവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ വചന സന്ദേശം നല്‍കി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.