
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലോകത്തെ സുവിശേഷവത്ക്കരിക്കുകയെന്നത് ജ്ഞാനസ്നാനത്തിലൂടെ നമുക്കു ലഭിച്ച ഉത്തരവാദിത്വമാണെന്നും, ഈ സുവിശേഷവത്ക്കരണമെന്നാൽ മതപരിവര്‍ത്തനമല്ലെന്നും ഫ്രാൻസിസ് പാപ്പാ. കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത 6000-ത്തോളം വരുന്ന വിശ്വാസികളെ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച്ച സംബോധന ചെയ്യുകയായിരുന്നു പാപ്പാ.
സുവിശേഷവത്ക്കരണമെന്നാൽ സാക്ഷ്യമേകലാണെന്നും, അത് സ്നേഹത്തിന്റെ സാക്ഷ്യമാണെന്നും പാപ്പായുടെ വാക്കുകൾ. പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയുടെ ഐക്യം, ദരിദ്രര്‍ക്കുള്ള സേവനം എന്നീ ത്രിവിധ മാനങ്ങളിലൂടെയാണ് ലോകത്തെ സുവിശേഷവത്ക്കരിക്കുന്നതിനാവശ്യമായ സാക്ഷ്യം നാം നൽകേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
സ്നേഹമില്ലെങ്കില്‍ എല്ലാം നിഷ്ഫലമാകുമെന്നതിനാൽ തന്നെ സുവിശേഷവത്ക്കരിക്കുകയെന്നാല്‍ സ്നേഹിക്കലാണെന്നും, ദൈവസ്നേഹം സകല മനുഷ്യര്‍ക്കുമായി പങ്കുവയ്ക്കലാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.