
സ്വന്തം ലേഖകൻ
കൊച്ചി: പൗരോഹിത്യത്തിന്റെ സുവർണ, രജത ജൂബിലികൾ ആഘോഷിക്കുന്ന സീറോ മലബാർ സഭയിലെ വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തുകയുണ്ടായി.
സീറോ മലബാർ സഭയുടെ ‘ക്ലർജി സിനഡൽ കമ്മീഷന്റെ’ നേതൃത്വത്തിലാണു വൈദികരെ അനുമോദിക്കാൻ സമ്മേളനം വിളിച്ചുകൂട്ടിയത്. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ക്ലർജി സിനഡൽ കമ്മീഷൻ മെമ്പർ ബിഷപ് മാർ ജോണ് വടക്കേൽ, തൃശൂർ സഹായമെത്രാനും ജൂബിലേറിയനുമായ മാർ ടോണി നീലങ്കാവിൽ, കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, കമ്മീഷൻ സെക്രട്ടറി ഫാ. ജിമ്മിച്ചൻ കർത്താനം, സിസ്റ്റർ ജീവ മരിയ എന്നിവർ പ്രസംഗിച്ചു.
റവ. ഡോ. ജോസ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ജൂബിലേറിയന്മാർ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.