ഫാ.ഷിന്റോ വെളീപ്പറമ്പിൽ
വിജയപുരം: വിജയപുരം രൂപതാംഗമായ സാം സൈമൺ ജോർജ് IFTA സിനിമ യൂണിയന്റെ 2019-ലെ മികച്ച സംഗീത സംവിധായകൻ അവാർഡിന് അർഹനായി. വിജയപുരം രൂപതയ്ക്കും പൊടിമറ്റം സെന്റ്.ജോസഫ് ഇടവകയ്ക്കും അഭിമാന നിമിഷം.
കഴിഞ്ഞ 7 വർഷമായി മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്തുവരികയാണ് സാം സൈമൺ ജോർജ്. ഇതിനോടകം 60- ലധികം സിനിമകളിൽ വിവിധ സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരസ്യങ്ങളും, ക്രിസ്തീയ ആത്മീയ ഗാനങ്ങൾക്കും സംഗീതം പകർന്ന് മികവ് തെളിയിച്ചിട്ടുണ്ട്.
2012 ചെന്നൈയിൽ sound Engineering കോഴ്സ് പൂർത്തീകരിച്ച ശേഷം, പ്രസിദ്ധ സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ കൂടെ പ്രവർത്തിച്ചാണ് സിനിമാ ലോകത്തിലേക്കുള്ള പ്രവേശനം. തുടർന്ന്, മറ്റു നിരവധി സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചു. പരിചയ സമ്പന്നത 2015-മുതൽ നിരവധി തവണ ഹ്രസ്വചിത്രങ്ങളിലെ സംഗീത സംവിധായകനുള്ള അവാർഡ് സാം സൈമണ് നേടിക്കൊടുത്തിട്ടുണ്ട്.
ഇപ്പോൾ 2019-ൽ സാമിനെ “IFTA” മലയാളം സിനിമ യൂണിയൻ സംഘടിപ്പിച്ച നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നിന്നും മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തിരിക്കുന്നു. അവാർഡിനർഹമായ ചിത്രം “കുഞ്ഞിരാമൻ”.
ദേവാലയങ്ങളിൽ ഗായസംഘത്തോടൊപ്പം key board വായിച്ചാണ് സംഗീത-കലാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2018-ൽ വളരെ പ്രസിദ്ധിനേടിയ, ഫാ.ബിനോജ് മുളവരിക്കൽ സംഗീതവും രചനയും നിർവ്വഹിച്ച മരിയൻ ഭക്തി ഗാനമായ “അമ്മേ എന്റെ അമ്മേ, എന്റെ ഈശോയുടെ അമ്മേ” എന്ന ഗാനത്തിന് orchastration നിർവഹിച്ചിരുന്നത് സാം ആയിരുന്നു.
മാതാപിതാക്കൾ തന്റെ ജീവിതത്തിൽ മികച്ച വഴികാട്ടികളാണെന്ന് സാം സൈമൺ ജോർജ് അഭിമാനത്തോടെ പറയുന്നു. സാമിന്റെ പിതാവ് സൈമണും മാതാവ് അന്നമ്മയുമാണ്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.