
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചു. ‘സമര്‍പ്പിതരായ സഹോദരീ, സഹോദരങ്ങളുടെയും, വൈദികവിദ്യാര്‍ത്ഥികളുടെയും രൂപീകരണം’, എന്നതാണ് മെയ് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ ശീര്‍ഷകം.
ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം ഇപ്രകാരമാണ്:
‘എല്ലാ ദൈവവിളിയും അസംസ്കൃതമായ ഒരു വജ്രമാണ്. അതിനെ സകല മേഖലകളിലും മിനുക്കിയെടുക്കുകയും, പരുവപ്പെടുത്തുകയും, ഉജ്ജ്വലമാക്കുകയും വേണം.
ഒരു നല്ല പുരോഹിതനും , സമര്‍പ്പിതയും , പ്രഥമമായി കര്‍ത്താവിന്‍റെ കൃപയാല്‍ രൂപീകരിക്കപ്പെട്ടവരാകണം
ഒരു പുരുഷനും സ്ത്രീയും ആയിരിക്കണം. തങ്ങളുടെ പരിമിതികളെക്കുറിച്ച് അവര്‍ ബോധമുള്ളവരും, പ്രാര്‍ത്ഥനയുടെ ജീവിതം നയിക്കാന്‍ തയ്യാറുള്ളവരും, സുവിശേഷത്തിന്‍റെ സാക്ഷ്യത്തോടുള്ള സമര്‍പ്പണവും ഉള്ള ആളുകളായിരിക്കണം.
അവരുടെ പരിശീലനം സമഗ്രമായിരിക്കണം. അടിസ്ഥാനമായ ഒന്ന്, അവരുടെ സെമിനാരി പരിശീലന കാലഘട്ടത്തിലും, സന്യാസിനി സമൂഹത്തിലെ ആചാരങ്ങള്‍ പിന്തുടര്‍ന്ന് പഠിക്കുന്ന കാലയളവിലും, സഹജരുടെ ജീവിതത്തോട് ചേര്‍ന്നുള്ള ഒരു പരിശീലനമായിരിക്കണം അവര്‍ നേടേണ്ടത്.
എന്നാല്‍ ഈ പരിശീലനം ഒരു കാലഘട്ടം കൊണ്ട് അവസാനിക്കുന്നതുമല്ല. മറിച്ച് അത് വര്‍ഷങ്ങളോളം, ജീവിതകാലം മുഴുവന്‍ തുടരുന്നു. വ്യക്തിയെ ബൗദ്ധികമായും, മാനുഷികമായും, വൈകാരികമായും, ആത്മീയമായും സമന്വയിപ്പിക്കുന്ന ഒന്നാണ് പരിശീലനം.
ബുദ്ധിമുട്ടേറിയതെങ്കിലും, സമൂഹത്തില്‍ ഉള്ള കൂട്ടായ്മാജീവിതവും, സമൂഹപരിശീലനവും നമ്മെ ശാക്തീകരിക്കുന്നു. ഒരുമിച്ചു വസിക്കുന്നതും, സമൂഹത്തില്‍ ജീവിക്കുന്നതും എന്നാല്‍ ഒരേ കാര്യവുമല്ല.
സുവിശേഷത്തിന്‍റെ വിശ്വസനീയരായ സാക്ഷികളാകാന്‍ മാനുഷികവും, അജപാലനപരവും, ആത്മീയവും, സാമൂഹികവുമായ പരിശീലനങ്ങളിലൂടെ തങ്ങള്‍ക്കു ലഭിച്ച ദൈവവിളിയില്‍ വളരുവാന്‍ അവര്‍ക്കുവേണ്ടി നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.’ എന്നതാണ് വീഡിയോയിലൂടെ പറയുന്നത്. ഫ്രാന്‍സിസ് പാപ്പ
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.