
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചു. ‘സമര്‍പ്പിതരായ സഹോദരീ, സഹോദരങ്ങളുടെയും, വൈദികവിദ്യാര്‍ത്ഥികളുടെയും രൂപീകരണം’, എന്നതാണ് മെയ് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ ശീര്‍ഷകം.
ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം ഇപ്രകാരമാണ്:
‘എല്ലാ ദൈവവിളിയും അസംസ്കൃതമായ ഒരു വജ്രമാണ്. അതിനെ സകല മേഖലകളിലും മിനുക്കിയെടുക്കുകയും, പരുവപ്പെടുത്തുകയും, ഉജ്ജ്വലമാക്കുകയും വേണം.
ഒരു നല്ല പുരോഹിതനും , സമര്‍പ്പിതയും , പ്രഥമമായി കര്‍ത്താവിന്‍റെ കൃപയാല്‍ രൂപീകരിക്കപ്പെട്ടവരാകണം
ഒരു പുരുഷനും സ്ത്രീയും ആയിരിക്കണം. തങ്ങളുടെ പരിമിതികളെക്കുറിച്ച് അവര്‍ ബോധമുള്ളവരും, പ്രാര്‍ത്ഥനയുടെ ജീവിതം നയിക്കാന്‍ തയ്യാറുള്ളവരും, സുവിശേഷത്തിന്‍റെ സാക്ഷ്യത്തോടുള്ള സമര്‍പ്പണവും ഉള്ള ആളുകളായിരിക്കണം.
അവരുടെ പരിശീലനം സമഗ്രമായിരിക്കണം. അടിസ്ഥാനമായ ഒന്ന്, അവരുടെ സെമിനാരി പരിശീലന കാലഘട്ടത്തിലും, സന്യാസിനി സമൂഹത്തിലെ ആചാരങ്ങള്‍ പിന്തുടര്‍ന്ന് പഠിക്കുന്ന കാലയളവിലും, സഹജരുടെ ജീവിതത്തോട് ചേര്‍ന്നുള്ള ഒരു പരിശീലനമായിരിക്കണം അവര്‍ നേടേണ്ടത്.
എന്നാല്‍ ഈ പരിശീലനം ഒരു കാലഘട്ടം കൊണ്ട് അവസാനിക്കുന്നതുമല്ല. മറിച്ച് അത് വര്‍ഷങ്ങളോളം, ജീവിതകാലം മുഴുവന്‍ തുടരുന്നു. വ്യക്തിയെ ബൗദ്ധികമായും, മാനുഷികമായും, വൈകാരികമായും, ആത്മീയമായും സമന്വയിപ്പിക്കുന്ന ഒന്നാണ് പരിശീലനം.
ബുദ്ധിമുട്ടേറിയതെങ്കിലും, സമൂഹത്തില്‍ ഉള്ള കൂട്ടായ്മാജീവിതവും, സമൂഹപരിശീലനവും നമ്മെ ശാക്തീകരിക്കുന്നു. ഒരുമിച്ചു വസിക്കുന്നതും, സമൂഹത്തില്‍ ജീവിക്കുന്നതും എന്നാല്‍ ഒരേ കാര്യവുമല്ല.
സുവിശേഷത്തിന്‍റെ വിശ്വസനീയരായ സാക്ഷികളാകാന്‍ മാനുഷികവും, അജപാലനപരവും, ആത്മീയവും, സാമൂഹികവുമായ പരിശീലനങ്ങളിലൂടെ തങ്ങള്‍ക്കു ലഭിച്ച ദൈവവിളിയില്‍ വളരുവാന്‍ അവര്‍ക്കുവേണ്ടി നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.’ എന്നതാണ് വീഡിയോയിലൂടെ പറയുന്നത്. ഫ്രാന്‍സിസ് പാപ്പ
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.