
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: സകല നയങ്ങളുടെയും കേന്ദ്രസഥാനത്ത് മനുഷ്യാവകാശങ്ങള്‍ പ്രതിഷ്ഠിക്കപ്പെടണമെന്ന അഭ്യർത്ഥനയോടെ ഫ്രാൻസിസ് പാപ്പാ. ഐക്യരാഷ്ട്രസഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ 70ാം വാര്‍ഷികത്തോടും ലോകത്തിലെ മനുഷ്യാവകാശസംരക്ഷണത്തിനായുള്ള വിയെന്ന കര്‍മ്മപരിപാടിയുടെയും പ്രഖ്യാപനത്തിന്‍റെയും 25-ാമത് വാര്‍ഷികത്തോടുമനുബന്ധിച്ച് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയും വത്തിക്കാന്റെ മാനവ വികസന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ അഭ്യര്‍ത്ഥന.
“മനുഷ്യാവകാശങ്ങള്‍ ആനുകാലിക ലോകത്തില്‍: പിടിച്ചടക്കലുകളും ഉപേക്ഷകളും തിരസ്കരണങ്ങളും” എന്ന വിചിന്തന പ്രമേയത്തിലൂന്നിയായിരുന്നു ദ്വിദിന അന്താരാഷ്ട്ര സമ്മേള നം
‘വികസന സഹകരണമുൾപ്പെടെയുള്ള എല്ലാ നയങ്ങളുടെയും കേന്ദ്രസ്ഥാനത്ത്, ഒഴുക്കിനെതിരെയാണെങ്കില്‍ പോലും, മനുഷ്യാവകാശങ്ങള്‍ പ്രതിഷ്‌ടിക്കപ്പെടുകയും നടപ്പിലാക്കുകയും വേണമെന്ന്’ ഭരണപരമായ ഉത്തരവാദിത്വമുള്ളവരോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.
മനുഷ്യാവകാശ പ്രഖ്യാപനം 70 വര്‍ഷം പിന്നിടുമ്പോഴും, ലോകത്തില്‍ അനീതി വാഴുന്നു എന്ന ഖേദകരമായ വസ്തുത അനുസ്മരിച്ച പാപ്പാ, ന്യൂനീകൃതമായ ഒരു നരവംശസാസ്ത്രവീക്ഷണവും ലാഭത്തില്‍ മാത്രം അധിഷ്ഠിതമായ സാമ്പത്തിക മാതൃകയുമാണ് ഈ അനീതിയെ പോറ്റി വളര്‍ത്തുന്നതെന്നും മനുഷ്യനെ ചൂഷണം ചെയ്യുന്നതിനും പാഴ് വസ്തുകണക്കെ വലിച്ചറിയുന്നതിനും വധിക്കുന്നതിനുപോലും മടിക്കാത്തതാണ് ഈ അനീതിയെന്നും കുറ്റപ്പെടുത്തുന്നു.
ലോകത്തില്‍ പിറന്നുവീഴാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പെട്ട ഗര്‍ഭസ്ഥശിശുക്കളെയും, മാന്യമായ ജീവിതം നയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരെയും, വിദ്യഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ടവരെയും, അടിമവേല ചെയ്യാന്‍ നിര്‍ബ്ബന്ധിതരായവരെയും, മനുഷ്യോചിതമല്ലാത്ത അവസ്ഥകളില്‍ കഴിയേണ്ടിവരുന്നവരും, പീഢിപ്പിക്കപ്പെടുന്നവരുമായ തടവുകാരെയും പാപ്പാ തന്‍റെ സന്ദേശത്തില്‍ പ്രത്യേകം പരാമർശിച്ചു.
ഗൗരവതരമായ ഇക്കാര്യങ്ങളില്‍ ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കുമുണ്ടെന്നും ആകയാല്‍ ഒരോവ്യക്തിയുടെയും മൗലികാവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനായി സ്വന്തം സാഹചര്യത്തിനനുസൃതം നിശ്ചയദാര്‍ഢ്യത്തോടും ധീരതയോടും കൂടി സംഭാവനചെയ്യാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.
View Comments
So most Holy Father ,it is a human right to have the freedom to choose a rite a person likes to practice his catholic faith.