സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശ്രീലങ്കയിൽ സ്ഫോടനം നടന്ന ദേവാലയങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഗവർന്മെന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കൻ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ സ്ഫോടനം നടന്ന സെന്റ് ആന്റണീസ് ദേവാലയം സന്ദർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനം ജൂൺ ഒൻപതിനാണ് തീരുമാനിച്ചിരിക്കുന്നത്. മാലിദ്വീപ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനം. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രത്യേകിച്ച് അയൽരാജ്യമെന്ന നിലയിൽ പ്രധാനപെട്ടതാണെന്നും, രാജ്യം അതിനായി കാത്തിരിക്കുകയാണെന്നും ശ്രീലങ്കൻ പ്രസിഡന്റ് പറഞ്ഞു.
ശ്രീലങ്കൻ സന്ദർശനത്തിനുള്ള ക്ഷണത്തിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പ്രസിഡന്റ് മൈത്രിപാലയ്ക്ക് നന്ദി അറിയിച്ചു. ശ്രീലങ്കയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായവും ഇന്ത്യൻ ഭരണകൂടം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ശ്രീലങ്കയിലെ സ്ഫോടനപരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തിന് ഇന്ത്യയുടെ ‘നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി’ നിർണ്ണായകമായ സഹായം നൽകിവരുന്നുണ്ട്.
ശ്രീലങ്കയിൽ സ്ഫോടനം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്ന ആദ്യ വിദേശരാഷ്ട്ര തലവനാണ് ഇന്ത്യൻ പ്രധാനമന്ത്രി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.