സ്വന്തം ലേഖകൻ
ജനോവ: ആക്രമിയിൽ നിന്ന് വൈദികന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച മലയാളി സന്യാസിനിയ്ക്ക് കഴുത്തിൽ മാരകമായ കുത്തേറ്റു. 2020 ജനുവരി 31-ന് ഇറ്റലിയിൽ ജനോവയിലെ സാൻ ഫ്രാൻചെസ്കോ ദേവാലയത്തിലാണ് സംഭവം. ആക്രമിക്കുവാൻ കഠാരയുമായി ഓടിയടുത്ത അക്രമിയിൽ നിന്ന് വൈദീകനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് സിസ്റ്ററിന് മാരകമായ പരുക്കേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന എഴുന്നള്ളിച്ച് വെച്ചുള്ള ആരാധനയ്ക്ക് ശേഷം വിശുദ്ധകുർബാന അർപ്പണത്തിനായി വൈദീകൻ പോകുവാൻ തുടങ്ങുമ്പോൾ “ഞാൻ പിശാചാണ്, ഞാൻ സാത്താനാണ്” എന്നലറിക്കൊണ്ട് 57 വയസ്സുള്ള ഒരു മനുഷ്യൻ പ്രായമായ വൈദീകന്റെ പക്കലേയ്ക്ക് 40 സെന്റീമീറ്റർ നീളമുള്ള കഠാരയുമായി ഓടിയടുക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിശ്വാസ സമൂഹം സ്തംഭിച്ചു നിന്നപ്പോൾ 30 വയസുമാത്രം പ്രായമുള്ള മലയാളിയായ സിസ്റ്റർ ദിവ്യ അക്രമിയുടെ മുന്നിലേക്ക് ഓടിയിറങ്ങി വൈദികന് സംരക്ഷണമൊരുക്കുകയായിരുന്നു. ഒടുവിൽ വൈദികന് നേരെ ഉയർന്ന കഠാര താഴ്ന്നത് സിസ്റ്റർ ദിവ്യയുടെ കഴുത്തിൽ.
കർത്താവിന്റെ ബലിയർപ്പിക്കുവാനായി പോകുവാൻ തുടങ്ങിയ വൈദികന് ഒരുപോറൽ പോലുമേൽക്കാതെ സംരക്ഷിക്കുവാൻ സിസ്റ്റർ ദിവ്യയ്ക്ക് സാധിച്ചത് സിസ്റ്ററിന് കാവൽമാലാഖയുടെ ഛായയായതിനാലാണ്. പരുക്ക് ഗുരുതരമായിരുന്നുവെങ്കിലും, ജീവന് ഭീഷണിയായില്ല. സിസ്റ്റർ ദിവ്യ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു.
ഡിവൈൻ പ്രൊവിഡൻസ് സന്യാസ സമൂഹത്തിലെ അംഗമാണ് സിസ്റ്റർ ദിവ്യ. കേരളത്തിലെ ആലപ്പുഴയിൽ നിന്ന് 2011-ൽ സന്യാസിനിയായി വ്രതവാഗ്‌ദാനം ചെയ്ത സി.ദിവ്യ 2013-ൽ ഇറ്റലിയിലെ ജനോവയിൽ സേവനത്തിനായി വന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.