
അനില്‍ ജോസഫ്
വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള സമ്മാനങ്ങള്‍ പാപ്പക്ക് നല്‍കിയെങ്കിലും അതില്‍ 2 പേര്‍ നല്‍കിയത് ഷാമ്പുവും സോപ്പും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും.
ഒരു ട്രേയിലാക്കി സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ ഇത് എനിക്ക് തേക്കാനാണോ എന്ന് ആഗ്യഭാഷയില്‍ പാപ്പ ചോദിച്ചതും സദസില്‍ ചിരി പടര്‍ത്തി. അന്തേവാസികള്‍ ജയില്‍ വാസത്തിന് ശേഷം പ്രത്യാശയുളള ഒരു ജീവിതം ആഗ്രഹിക്കുന്നതായി പാപ്പയോട് പറഞ്ഞു. തുടര്‍ന്ന് കുടിയേറ്റക്കാരെ കണ്ട പാപ്പ ജലമാര്‍ഗ്ഗം സെന്‍റ് മാര്‍ക്കസ് ദേവാലയ അങ്കണത്തിലേക്ക് എത്തി യുവജനങ്ങളുമായി കുടിക്കാഴ്ച നടത്തി.
വീഡിയോ വാര്‍ത്ത കാണാം…
തുടര്‍ന്ന് വിഖ്യാതമായ സെന്‍റ് മാര്‍ക്കസ് ബസലിക്കാ മുറ്റത്ത് ദിവ്യബലിയര്‍പ്പിച്ചു. പതിനൊന്നായിരത്തോളം വിശ്വാസികള്‍ പങ്കെടുത്ത ദിവ്യബലയില്‍ മുന്തിരിവളളിയുടെയും ശാഖകളുടെയും ഉപമ ഉദ്ധരിച്ച് വെനീസില വിശ്വാസി സമൂഹത്തോട് പാപ്പ സംവദിച്ചു. മുന്തിരിയുടെ നഗരവും വൈന്‍ നിര്‍മ്മാണത്തിന്‍റെ നഗരവുമായതിനാല്‍ വെനീസ് ഈ ഉപമയുമായി അടുത്ത് നില്‍ക്കുന്നതായി പാപ്പ പറഞ്ഞു. ക്രിസ്തുവില്‍ ഐക്യത്തോടെ നിലകൊള്ളുന്നതിലൂടെ മാത്രമേ നമുക്ക് സുവിശേഷത്തിന്‍റെ ഫലങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ, നീതിയുടെയും സമാധാനത്തിന്‍റെയും ഫലങ്ങള്‍, ഐക്യദാര്‍ഢ്യത്തിന്‍റെയും പരസ്പര കരുതലിന്‍റെയും ഫലങ്ങള്‍ നമ്മുടെ പാരിസ്ഥിതികവും മാനുഷികവുമായ പൈതൃകത്തെ സംരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടക്കണമെന്നും പാപ്പ പറഞ്ഞു.
വൈകിട്ടോടെ പാപ്പ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഹെലികോപ്റ്ററില്‍ വത്തിക്കാനിലേക്ക് മടങ്ങി. ഫ്രാന്‍സിസ് പാപ്പ ആദ്യമായാണ് വെനീസ് സന്ദശിക്കുന്നത് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ടായിരുന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.