
സ്വന്തം ലേഖകൻ
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത ഏർപ്പെടുത്തിയ വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാരം ശ്രീ.വാണിദാസ് എളയാവൂരിന്. ദേശം ആദരിച്ച അധ്യാപകനും മതേതരത്തിന്റെ പ്രവാചകനുമായ വാണിദാസ് എളയാവൂരിന് ശ്രീ.കെ.സുധാകരൻ എം.പി. പുരസ്കാരം സമർപ്പിച്ചു.
ആധുനിക കാലഘട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖച്ഛായയായ വിശുദ്ധ മദർ തെരേസ കാലഘട്ടത്തിന്റെ പ്രവാചകയാണെന്നും മദറിന്റെ ജീവിതവും പ്രവർത്തനവും ആധുനിക സമൂഹത്തിന് എന്നും പ്രചോദനവും മാതൃകയുമാണെന്നും കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത ഏർപ്പെടുത്തിയ വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എൽ.സി.എ. കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റെണി ചടങ്ങിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ.മാർട്ടിൻ രായപ്പൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സ്വാമി കൃഷ്ണാനന്ദ ഭാരതി, അനസ് മൗലവി, മോൺ.ദേവസി ഈരത്തറ, എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ആശംസകൾ നേർന്നു കൊണ്ട് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആൻറണി നൊറോണ, കെ.ആർ.എൽ.സി.സി. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ദീന സേവന സഭ മദർ ജനറൽ സിസ്റ്റർ എമീസ്റ്റീന DSS, സി.ജയചന്ദ്രൻ, ജോൺ ബാബു, ബ്രദർ ജേക്കബ്, കെ.എച്ച്.ജോൺ എന്നിവർ പ്രസംഗിച്ചു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.