
അനിൽ ജോസഫ്
കൊളോണ്‍: കാല്‍ നൂറ്റാണ്ടിലേറെക്കാലം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുശേഷിപ്പ് ക്രാക്കോവ് അതിരൂപത ചങ്ങനാശ്ശേരി അതിരൂപതക്ക് സമ്മാനിച്ചു. കഴിഞ്ഞദിവസം പോളണ്ട് സന്ദര്‍ശിച്ച ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ക്രാക്കോവ് മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ.സ്റ്റാന്‍ലിസാളോവ് ജിവിഷില്‍ നിന്നുമാണ് തിരുശേഷിപ്പ് സ്വീകരിച്ചത്.
കര്‍ദിനാള്‍ ജിവിഷ് 37 വര്‍ഷം ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറി ആയിരുന്നു. ജീവിഷുമായി കൂടിക്കാഴ്ച നടത്തിയ പെരുന്തോട്ടം മൂന്നുദിവസം ക്രാക്കോവ് അതിരൂപതയില്‍ ചിലവഴിച്ചു. സെന്‍റ് മേരീസ് കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. ജോണ്‍പോള്‍ രണ്ടാമനൊപ്പം രണ്ടു പ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ച കര്‍ദിനാള്‍ ജിവീഷ് രണ്ടുതവണയും കേരളത്തിലെത്തിയിരുന്നു. അന്നത്തെ സന്ദര്‍ശനമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം മാര്‍ പെരുന്തോട്ടവുമായി പങ്കുവെച്ചു.
തിരുശേഷിപ്പ് കേരള സഭയ്ക്ക് സമ്മാനമായി നല്‍കുന്നത് നന്ദിപറഞ്ഞ് മാര്‍ പെരുന്തോട്ടം കര്‍ദിനാള്‍ ജിവിഷിനെ കേരളത്തിലേക്ക് വീണ്ടും ക്ഷണിച്ചു. തുടര്‍ന്ന് നടക്കുന്ന അദ് ലിമിന് സന്ദര്‍ശനത്തിനായി മാര്‍ പെരുന്തോട്ടം വത്തിക്കാനിലെത്തി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.