
സ്വന്തം ലേഖകൻ
ബ്രസീൽ: വിശുദ്ധ കുർബാന ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം ഉയർന്നുവരുന്നു. സോഷ്യൽ മീഡിയകളിലൂടെയാണ് വിശുദ്ധ കുർബാന ഡ്രോണിൽ പറത്തുന്നത് പ്രചരിച്ചത്.
ബ്രസീലിലെ സോറോകാവാ അതിരൂപതയിലെ നോവുസ് ഓർഡോ ഇടവകയായ സവോ ജെറാൾഡ് മഗേല ദേവാലയത്തിലാണ് ഇത്തരത്തിൽ ദിവ്യകാരുണ്യത്തെ നിന്ദനത്തിന് വിധേയമാക്കിയത്. ദേവാലയത്തിൽ ഇടവക ജനം കൈകൾകൊട്ടി ആർപ്പുവിളിച്ച് ആഹ്ലാദം പങ്കുവയ്ക്കുന്നത് വളരെ വ്യക്തമായി കാണാം.
തിരുവസ്ത്രമണിഞ്ഞു നിന്ന വൈദികൻ അൾത്താരയിൽ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതും വളരെ വ്യക്തം. ചുരുക്കത്തിൽ, പരിശുദ്ധ ആരാധനയ്ക്കിടയിൽ നടന്ന വിശുദ്ധ കുർബാനയോടുള്ള അവഹേളനം തന്നെയെന്നതിൽ സംശയമില്ല.
സോഷ്യൽ മീഡിയയിൽ ഈ പ്രവർത്തിയെ “വിശുദ്ധ കുർബാനയോടുള്ള അവഹേളനം”, “വിശുദ്ധ കുർബാനയെ അപമാനിക്കൽ”, “വിശുദ്ധ കുർബാനയെ അധിക്ഷേപിക്കൻ” തുടങ്ങിയ പ്രവർത്തികളായാണ് വിലയിരുത്തിയിരിക്കുന്നത്.
പരിശുദ്ധ കുർബാനയെ ഇപ്രകാരം നിന്ദിച്ച് അവഹേളിച്ചതിന് എതിരെ എന്ത് നടപടി ഉണ്ടാകും എന്ന് കാത്തിരിക്കുകയാണ് വിശ്വാസികൾ.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.