Categories: World

“വിശുദ്ധ കുര്‍ബാന റദ്ദാക്കി” തെറ്റിധാരണ പരത്തുന്ന മെസ്സേജുകൾ സാത്താന്റെ കെണിയോ?

ആരെയും തെറ്റിദ്ധരിപ്പിക്കുകയും, സംശയത്തിന്റെ നിഴലിൽ നിറുത്തുകയും ചെയ്യുന്ന പ്രയോഗമാണ് "വിശുദ്ധ കുര്‍ബാന റദ്ദാക്കി" എന്നത്...

സ്വന്തം ലേഖകൻ

ഇറ്റലി: കൊറോണാക്കാലം വ്യാജവാർത്തകളുടെ കൂടി കാലമായി മാറിയിരിക്കുന്നു. വളരെ അടുത്ത് നടന്ന സംഭവമാണ് ‘ആരോഗ്യപ്രശ്നങ്ങൾ നിമിത്തം കുറച്ച് ദിനങ്ങൾ പൊതുപരിപാടികളിൽ നിന്ന് മാറിനിന്ന ഫ്രാൻസിസ് പാപ്പായെപ്പോലും വെറുതെവിട്ടില്ലാ’ എന്നത്. പരിശുദ്ധ പിതാവിനെ കൊറോണാ ബാധിതനാക്കി ചിത്രീകരിക്കാൻ മത്സരിച്ച് പത്രങ്ങളും ചാനലുകളും. തുടർന്ന്, മുഖപുസ്തകത്തിലും വാട്ട്സാപ്പിലും തുടങ്ങി സോഷ്യൽ മീഡിയകളിലൂടെ പ്രാർത്ഥനാ അപേക്ഷകളുടെ ഒഴുക്കായിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരണ്ണം വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും, സോഷ്യൽ മീഡിയകളും ആഘോഷിക്കുകയാണ്.

ആരെയും തെറ്റിദ്ധരിപ്പിക്കുകയും, സംശയത്തിന്റെ നിഴലിൽ നിറുത്തുകയും ചെയ്യുന്ന പ്രയോഗമാണ് “വിശുദ്ധ കുര്‍ബാന റദ്ദാക്കി” എന്നത്. ആരാണ് ഇത്തരത്തിൽ കൽപ്പന പുറപ്പെടുവിച്ചത്? കത്തോലിക്കാ സഭയിലെ ഒരു മെത്രാനും ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ല. മറിച്ച് നൽകിയ നിർദ്ദേശനങ്ങളെ വളരെ സൗകര്യപൂർവം തങ്ങൾക്ക് യോജിച്ച രീതിയിൽ വിവിധ വാർത്താ മാധ്യമങ്ങളും, ഓൺലൈൻ പത്രങ്ങളും, സോഷ്യൽ മീഡിയയും വളച്ചോടിക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം. യുക്തിവാദികളെപ്പോലും നാണിപ്പിക്കും വിധമാണ് ചില കത്തോലിക്കാ നാമധാരികൾ മുഖപുസ്തകത്തിലൂടെ സാത്താന്റെ ശക്തിയെ പ്രഘോഷിക്കുന്നത്‌.

ഓർക്കുക, പരിശുദ്ധ കുബാനയർപ്പണം ഒരിടത്തും നിർത്തിയിട്ടില്ല. വിശ്വാസികൾക്കെല്ലാം പങ്കെടുക്കുവാൻ കഴിയുന്ന രീതിയിൽ ദിവ്യബലിയർപ്പണം ഒരുക്കാൻ കഴിയുന്നില്ല എന്നേയുള്ളൂ. അല്ലാതെ, “വിശുദ്ധ കുര്‍ബാന റദ്ദാക്കി” വൈദീകർ സുഖവാസത്തിന് പോയിട്ടില്ല. ഭൂരിഭാഗം ദേവാലയങ്ങളിലും (കുറച്ച് ദേവാലയങ്ങളിൽ വൈദീകർ താമസമില്ലാത്തവയൊഴിച്ചാൽ) വൈദീകർ ബലിയർപ്പിക്കുന്നുണ്ട്, അതായത് ജനരഹിത കുർബാന അർപ്പിക്കപ്പെടുന്നുണ്ട്, ദൈവജനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്, ലോകത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. അല്ലാതെ സോഷ്യൽ മീഡിയായിൽ ചില വിരുദന്മാർ പരത്തുന്ന മെസേജുകൾ പോലെ സാത്താൻ വിചാരിച്ചാൽ നിറുത്താൻ സാധിക്കുന്നതല്ല വിശുദ്ധകുർബാന. ഈ ഭൂമിയിൽ വൈദീകൻ ഉള്ളിടത്തോളം കാലം വിശുദ്ധ കുർബാനയർപ്പണവും ഇടതടവില്ലാതെ ലോകത്താകമാനം എല്ലാമണിക്കൂറിലും അർപ്പിക്കപ്പെട്ടിരിക്കും.

എന്തുകൊണ്ട് CEI (ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ്) ഏപ്രില്‍ 3 വരെ ഒത്തുകൂടൽ വേണ്ടാ എന്ന് നിർദ്ദേശിച്ചു?

ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധി വളരെ വേഗത്തിലാണ് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. രോഗ ബാധ തടയുക എന്നത് ഓരോ രാജ്യത്തിന്റെയും ഭരണകർത്താക്കളുടെ കടമയാണ്. അവർ ചെയ്യുന്നത് അവരുട ഉത്തരവാദിത്ത്വമാണ് കത്തോലിക്ക സഭ അതിനെ മാനിക്കുകയാണ് ചെയ്യുന്നത്. അതിനാലാണ് CEI (ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ്) ഏപ്രില്‍ 3 വരെ ഒത്തുകൂടൽ വേണ്ടാ എന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

എന്നിരിക്കിലും, ജനങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ കൂദാശാ പരികർമ്മത്തിന് വൈദീകരെ ലഭ്യവുമാണ്. കൂടാതെ, വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേഷണം വിശ്വാസികൾക്ക് ലഭ്യവുമാണ്.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago