
സ്വന്തം ലേഖകൻ
ബ്രസീൽ: വിശുദ്ധ കുർബാന ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം ഉയർന്നുവരുന്നു. സോഷ്യൽ മീഡിയകളിലൂടെയാണ് വിശുദ്ധ കുർബാന ഡ്രോണിൽ പറത്തുന്നത് പ്രചരിച്ചത്.
ബ്രസീലിലെ സോറോകാവാ അതിരൂപതയിലെ നോവുസ് ഓർഡോ ഇടവകയായ സവോ ജെറാൾഡ് മഗേല ദേവാലയത്തിലാണ് ഇത്തരത്തിൽ ദിവ്യകാരുണ്യത്തെ നിന്ദനത്തിന് വിധേയമാക്കിയത്. ദേവാലയത്തിൽ ഇടവക ജനം കൈകൾകൊട്ടി ആർപ്പുവിളിച്ച് ആഹ്ലാദം പങ്കുവയ്ക്കുന്നത് വളരെ വ്യക്തമായി കാണാം.
തിരുവസ്ത്രമണിഞ്ഞു നിന്ന വൈദികൻ അൾത്താരയിൽ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതും വളരെ വ്യക്തം. ചുരുക്കത്തിൽ, പരിശുദ്ധ ആരാധനയ്ക്കിടയിൽ നടന്ന വിശുദ്ധ കുർബാനയോടുള്ള അവഹേളനം തന്നെയെന്നതിൽ സംശയമില്ല.
സോഷ്യൽ മീഡിയയിൽ ഈ പ്രവർത്തിയെ “വിശുദ്ധ കുർബാനയോടുള്ള അവഹേളനം”, “വിശുദ്ധ കുർബാനയെ അപമാനിക്കൽ”, “വിശുദ്ധ കുർബാനയെ അധിക്ഷേപിക്കൻ” തുടങ്ങിയ പ്രവർത്തികളായാണ് വിലയിരുത്തിയിരിക്കുന്നത്.
പരിശുദ്ധ കുർബാനയെ ഇപ്രകാരം നിന്ദിച്ച് അവഹേളിച്ചതിന് എതിരെ എന്ത് നടപടി ഉണ്ടാകും എന്ന് കാത്തിരിക്കുകയാണ് വിശ്വാസികൾ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.