
ജോസ് മാർട്ടിൻ
കൊച്ചി: സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച ദിനത്തിൽ വരാപ്പുഴ അതിരൂപതയിലെ കാക്കനാട്, പള്ളിക്കരയിൽ വിശുദ്ധ കാർലോസ് അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിച്ചു.
വരാപ്പുഴ അതിരൂപതാ വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫെറോനാ വികാരി ഫാ. പാട്രിക് ഇലവുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
ഒരു കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന വി. അക്വിറ്റസ് ദിവ്യകാരുണ്യത്തെ തന്റെ ജീവനെക്കാൾ ഏറെ സ്നേഹിച്ചിരുന്നു, നവ മാധ്യമ സാങ്കേതിക സംവിധാനങ്ങളിലൂടെ, യൂക്കറിസ്റ്റിക് അത്ഭുതങ്ങളും, മരിയൻ ദർശനങ്ങളും ലോകവുമായി പങ്കുവയ്ക്കുകയും ചെയ്തതിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.
വിശുദ്ധ കാർലോ അക്യുട്ടിസ് 1991 മെയ് 3, 1991 ഇംഗ്ലണ്ടിൽ ജനിച്ചു. 15-ാംവയസ്സിൽ അദ്ദേഹം രക്താർബുദം ബാധിച്ച് മരിച്ചു. 2020-ൽ ഫ്രാൻസിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ഇദ്ദേഹത്തെ സെപ്റ്റംബർ 7-ന് പോപ്പ് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.