Categories: Articles

വിഭാഗീയതയല്ല, കൂട്ടായ്മയാണ് സത്യം – ഈ യുദ്ധം ആർക്കുവേണ്ടിയാണ്?

ഗുണകാംക്ഷികൾ "നിർമ്മിച്ചു നൽകുന്ന" ആയുധങ്ങളുടെ മൂർച്ചയിൽ...

ഫാ.ജോഷി മയ്യാറ്റിൽ

ആരുടേയും അടിമയോ പ്രതിയോഗിയോ ആകാതെ ജീവിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളിയെന്ന് പറഞ്ഞത് കഥാകൃത്തും നിരൂപകനും, അതിലേറെ ഒരു സാത്വികനുമായ എൻ. ശശിധരനാണ്.

സമൂഹത്തിൽ വിഭാഗീയതയുടെ വിത്തുവിതക്കുന്നവരും അത് മുളപ്പിച്ചു വളർത്താൻ പരിശ്രമിക്കുന്നവരും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങൾ എന്ന അവകാശവാദമാണ് ഉന്നയിക്കുന്നത്.

നിഷ്പക്ഷത പാപമാണെന്നു ശഠിക്കുന്നവർ വിഭാഗീയതക്ക് വളംവയ്ക്കുമ്പോൾ പ്രവാചകരായി പരിഗണിക്കപ്പെട്ടേക്കാം.
സത്യം അറിയാതെ പക്ഷംചേരുന്നവർ നീതിയുടെ പേരിൽനടത്തുന്ന പോരാട്ടങ്ങൾ പ്രതിസന്ധിയുടെ ആഴം വര്ധിപ്പിക്കുകയേയുള്ളു.

സത്യം അവധാനതയോടെ അന്വേഷിക്കുവാനും കാത്തിരിക്കാനും തയ്യാറല്ലാത്തവർ, സത്യത്തിനു സ്വന്തം ഭാഷ്യങ്ങൾ ചമയ്ക്കുകയും തങ്ങളുടെ ഭാഷ്യവും വ്യാഖ്യാനവുമാണ് ആധികാരികം എന്ന് ശഠിക്കുകയും ചെയ്യുന്നു. അതിനു പ്രത്യയശാസ്ത്ര പരിവേഷംനല്കി അവതരിപ്പിക്കുമ്പോൾ, അവർ സത്യത്തിന്റെ ദീപം തെളിക്കുകയല്ല, പ്രത്യുത സ്വയം നിർമ്മിച്ച ഭാഷ്യത്തിന്റെ ഇരുട്ട് സ്നേഹരാഹിത്യമായി, വെറുപ്പായി, വിഭാഗീയതയായി സമൂഹത്തിൽ പരത്തുകയാണ് ചെയ്യുന്നത്.

ഇത്തരം പ്രവാചകരുടെ ശിഷ്യരും അനുയായികളും ഇരുട്ടിന്റെ വ്യാപാരികളായി വിലസുന്നതു കാണുമ്പോൾ ജനങ്ങൾ ആശയക്കുഴപ്പത്തിലും അങ്കലാപ്പിലും അകപ്പെട്ടു നട്ടം തിരിയുന്നു….
ഇവിടെ, പക്ഷം പിടിക്കാത്തവർ അനഭിമതരായി ഗണിക്കപ്പെടുകയും വർഗ്ഗവഞ്ചകരെന്നു വിളിക്കപ്പെടും ചെയ്യും!

പോരാട്ടത്തിൽ സഹായിക്കാനെത്തുന്ന “ഗുണകാംക്ഷികൾ” എന്തു സഹായവും ചെയാൻ തയ്യാറാവുകയും ആളും അർത്ഥവും നൽകി പോരാട്ടം കൊഴുപ്പിക്കുകയും ചെയ്യുമ്പോൾ, അവരുടെ സഹായം സ്വീകരിക്കുന്നവർ അറിയുന്നില്ല, സർവ്വനാശത്തിലേക്കുള്ള വഴിയിലാണ് തങ്ങൾ എത്തിപ്പെട്ടിരിക്കുന്നതെന്ന്!

ഏറ്റുമുട്ടുന്നവരിൽ ഏല്പിക്കാൻ കഴിയുന്ന പരമാവധി ആഘാതത്തിൽ മാത്രം തല്പരരായ അവർക്കു തങ്ങൾ സ്വന്തം വീടിനു തീവയ്ക്കുകയാണെന്നു മനസ്സിലാകുന്നില്ല…

ഗുണകാംക്ഷികൾ “നിർമ്മിച്ചു നൽകുന്ന” ആയുധങ്ങളുടെ മൂർച്ചയിൽ മതിമറന്ന്, പിൻവാങ്ങാൻ കഴിയാത്തവിധം ആക്രമിച്ചുമുന്നേറുന്നവർ, തങ്ങൾ സ്വയം ചാവേറുകളായി മാറുകയാണ് എന്നറിയുന്നില്ല…

തങ്ങൾ ചമച്ചുണ്ടാക്കിയ ശത്രുവിൽനിന്നല്ല, ഗുണകാംക്ഷികളുടെ പദ്മവ്യൂഹത്തിൽനിന്നാണ് രക്ഷ നേടേണ്ടതെന്നറിയാൻ ഏറെ വൈകിയെങ്കിലും, അവസാനത്തെ പൊട്ടിത്തെറിയിലേക്ക് ചുവടുവയ്ക്കുംമുമ്പ് ഒരു നിമിഷം ആലോചിക്കുക: ഈ യുദ്ധം ആർക്കുവേണ്ടിയാണ്?

vox_editor

View Comments

  • Neutrality is convenient position to join with the powerful, both in terms of ideology and materiality. 'Spiritually' & politically, there is no neutrality.

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago