Categories: Kerala

വിപിനച്ചന്‍ കച്ചമുറുക്കി ഇറങ്ങി; വ്ളാത്തങ്കരയില്‍ 200 വിശ്വാസികളുടെ പരിചമുട്ട് കളി നവ്യാനുഭവമായി

വിപിനച്ചന്‍ കച്ചമുറുക്കി ഇറങ്ങി; വ്ളാത്തങ്കരയില്‍ 200 വിശ്വാസികളുടെ പരിചമുട്ട് കളി നവ്യാനുഭവമായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: അള്‍ത്താരയില്‍ ദിവ്യബലിയില്‍ ഉയര്‍ത്തുന്ന കാസയും പീലാസയും മാത്രമല്ല തന്‍റെ കെയ്ക്ക് വാളും പരിചയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ് വിപിനച്ചന്‍. നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ പരിചമുട്ട് കളിയുടെ ടീം ക്യാപ്റ്റനായാണ് ഫാ.വിപിന്‍ എഡ്വേര്‍ഡ് വ്യത്യസ്തനായത്.

ആലപ്പുഴ സ്വദേശിയായ വിപിനച്ചന്‍റെ ആശയവും ഇടവക വികാരി എസ്.എം.അനില്‍കുമാറിന്‍റെ ചിന്തയുമാണ് വിശ്വാസികള്‍ക്ക് പരിചമുട്ട് കളിയുമായി മുന്നോട്ട് പോകാന്‍ പ്രചോദനമായത്. പരമ്പരാഗതമായി പത്ത് പേരടങ്ങുന്ന ടീമാണ് പരിപാടി അവതരിപ്പിക്കുന്നതെങ്കില്‍ ഇവിടെ 200 പേരടങ്ങിയ ടിം പരിചമുട്ടിനെ വ്യത്യസ്തമാക്കി.

ടീം ക്യാപ്റ്റന്‍കൂടിയായ ഫാ.വിപിന്‍ പരിചമുട്ടിന്‍റെ പരമ്പരാഗത വേഷത്തില്‍ കൊമ്പന്‍ മീശയും കൃതാവും കഴുത്തില്‍ കറുത്ത ചരടില്‍ കെട്ടിയ ക്രൂശ് രൂപവും ഇടകെട്ടും പിന്നെ വലത് കൈയ്യില്‍ വാളും ഇടത് കൈയ്യില്‍ പരിചയുമായി കളത്തിലിറങ്ങിയപ്പോള്‍ വിശ്വാസികളും ആദ്യമൊന്ന് ഞെട്ടി.

തുടര്‍ന്ന്, തിരുനാളിന്‍റെ കൊടിയേറ്റിന് മുന്നോടിയായി പരിശുദ്ധ മാതാവിനെ സ്തുതിച്ച് 8 മിറ്റിന് ദൈര്‍ഘ്യമുളള ക്രിസ്തു ചരിത്രം വിവരിച്ച് പരിചമുട്ട് കളിയുടെ മനോഹര നിമിഷങ്ങള്‍. ചടുലമായ ചലനങ്ങളും മെയ്വഴക്കവും കൊണ്ട് കാഴ്ചക്കാരുടെ കൈയ്യടിവാങ്ങിയാണ് വടക്കന്‍ കേരളത്തിലെ പുരാതന കലാരൂപം വ്ളാത്താങ്കരയിലെ കലാകരന്‍മാര്‍ അരങ്ങില്‍ എത്തിച്ചത്. കളരിപ്പയറ്റിലെ ചില മുറകള്‍ പരിചമുട്ട് കളിയില്‍ മിന്നി മറഞ്ഞു. 8 വയസുകാരന്‍ ആല്‍ഫിന്‍ മുതല്‍ 53 കാരന്‍ ടൈറ്റസിന് വരെ ഒരേ താളം ഒരേ ചുവടുകള്‍.

6 മാസത്തെ കഠിന പ്രയത്നമാണ് സ്വര്‍ഗ്ഗാരേപാത മാതാവിനുളള സമര്‍പ്പണമായി ഇടവകയിലെ കലാകാരന്‍മാര്‍ പരിചമുട്ട് കളിയിലൂടെ അരങ്ങിലെത്തിച്ചത്.

2016-ല്‍ 905 സ്ത്രീകള്‍ അവതരിപ്പിച്ച മാര്‍ഗ്ഗം കളിക്ക് ശേഷം വീണ്ടും പുരുഷന്‍മാരിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം.

 

 

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago