
മിക്കാ 6:1-4,6-8
മത്താ 12:38-42
“നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക.”
അഹന്തയും, അഹങ്കാരവും വെടിഞ്ഞു വിനയത്തോടുകൂടി ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കണമെന്ന് കർത്താവ് നമ്മെ ഓർമ്മപെടുത്തുകയാണ്. വിനയം ജീവിതത്തിൽ മുതൽകൂട്ടാക്കി ദൈവസ്നേഹത്തിലും, സഹോദരസ്നേഹത്തിലും കഴിയേണ്ടതുണ്ട്. ചെറിയവരിൽ ചെറിയവനായികൊണ്ട് ലോകത്തെ രക്ഷിക്കാനാണ് പിതാവായ ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചത്. ലോകരക്ഷകനായ പുത്രൻ തന്റെ ഉത്തരവാദിത്വം നിറവേറ്റിയത് വിനയത്തോട് കൂടിതന്നെയാണ്. വിനയത്തിലൂടെ വിജയശ്രീലാളിതനായ ക്രിസ്തുവിന്റെ പാത പിന്തുടരുന്നവരായ നാം വിനയത്താലുള്ള ജീവിതമാണ് നയിക്കേണ്ടത്.
സ്നേഹമുള്ളവരെ, വിനയത്തോടുകൂടിയുള്ള ജീവിതം എല്ലാ നേട്ടങ്ങൾക്കും, അർഹതയ്ക്കും കാരണമാകുന്നു. വിനയത്തിലൂടെ എല്ലാ നന്മകളും സ്വന്തമാക്കാനായി നമുക്ക് സാധിക്കും. “നീതി പ്രവര്‍ത്തിക്കുക; കരുണ ; കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക.” എന്നതാണ് പിതാവായ ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. എല്ലാം ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവോടുകൂടി ദൈവസന്നിധിയിൽ വിനീതനായി സമൂഹത്തിൽ നന്മകൾ ചെയ്ത് ജീവിക്കാനായി ശ്രമിക്കാം.
സ്‌നേഹനാഥ, അങ്ങേ സന്നിധിയിൽ വിനീതനായി ജീവിച്ച് സഹോദരങ്ങളിൽ അങ്ങേ മുഖം ദർശിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.