മിക്കാ 6:1-4,6-8
മത്താ 12:38-42
“നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക.”
അഹന്തയും, അഹങ്കാരവും വെടിഞ്ഞു വിനയത്തോടുകൂടി ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കണമെന്ന് കർത്താവ് നമ്മെ ഓർമ്മപെടുത്തുകയാണ്. വിനയം ജീവിതത്തിൽ മുതൽകൂട്ടാക്കി ദൈവസ്നേഹത്തിലും, സഹോദരസ്നേഹത്തിലും കഴിയേണ്ടതുണ്ട്. ചെറിയവരിൽ ചെറിയവനായികൊണ്ട് ലോകത്തെ രക്ഷിക്കാനാണ് പിതാവായ ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചത്. ലോകരക്ഷകനായ പുത്രൻ തന്റെ ഉത്തരവാദിത്വം നിറവേറ്റിയത് വിനയത്തോട് കൂടിതന്നെയാണ്. വിനയത്തിലൂടെ വിജയശ്രീലാളിതനായ ക്രിസ്തുവിന്റെ പാത പിന്തുടരുന്നവരായ നാം വിനയത്താലുള്ള ജീവിതമാണ് നയിക്കേണ്ടത്.
സ്നേഹമുള്ളവരെ, വിനയത്തോടുകൂടിയുള്ള ജീവിതം എല്ലാ നേട്ടങ്ങൾക്കും, അർഹതയ്ക്കും കാരണമാകുന്നു. വിനയത്തിലൂടെ എല്ലാ നന്മകളും സ്വന്തമാക്കാനായി നമുക്ക് സാധിക്കും. “നീതി പ്രവര്‍ത്തിക്കുക; കരുണ ; കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക.” എന്നതാണ് പിതാവായ ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. എല്ലാം ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവോടുകൂടി ദൈവസന്നിധിയിൽ വിനീതനായി സമൂഹത്തിൽ നന്മകൾ ചെയ്ത് ജീവിക്കാനായി ശ്രമിക്കാം.
സ്‌നേഹനാഥ, അങ്ങേ സന്നിധിയിൽ വിനീതനായി ജീവിച്ച് സഹോദരങ്ങളിൽ അങ്ങേ മുഖം ദർശിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.