
ഹോസി 10:1-3,7-8,12 മത്താ 10: 1-7
“നീതി വിതയ്ക്കുവിന്‍; കാരുണ്യത്തിന്റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍; കര്‍ത്താവിനെ തേടാനുള്ള സമയമാണിത്.”
നീതിയ്ക്കുവേണ്ടി ദാഹിക്കുകയും, പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് കാരുണ്യത്തിന്റെ ഫലങ്ങൾ അനുഭവിക്കണം. നമ്മുടെ ജീവിതം നീതിയില്ലാത്ത തരിശുനിലമായി മാറ്റാതെ
മുപ്പതും, അറുപതും, നൂറും മേനി ഫലങ്ങൾ നിറഞ്ഞ നീതിയാലുള്ള ജീവിതം കാഴ്ചവെക്കുക.
സ്നേഹമുള്ളവരെ, കർത്താവായ ക്രിസ്തുനാഥൻ നമ്മെ പഠിപ്പിക്കുന്നത് നീതിയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്ക് സംതൃപ്തി ലഭിക്കുമെന്നാണ്. നമ്മുടെ ജീവിതത്തിൽ നാം നീതി ആഗ്രഹിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും നീതി ആവശ്യമുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകുകയും, നീതി നടപ്പാക്കുകയും ചെയ്യുക.
നിന്റെയും, നിന്റെ സഹോദരന്റെയും നീതിയ്ക്കുവേണ്ടി പ്രവർത്തിക്കുക. നന്മയ്ക്കുവേണ്ടി ജീവിക്കുകയും, സമാധാനത്തിന് വേണ്ടി പോരാടുകയും നീതിയ്ക്കുവേണ്ടി ദാഹിക്കുകയും ചെയ്തു നിത്യജീവൻ സ്വന്തമാക്കുക. നീതിക്കുവേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ സമ്പത്തോ, ശക്തിയോ കൊണ്ടാകാതെ സത്യവും, നന്മയും കൊണ്ടാകണം. ഇതാകണം നമ്മുടെ ജീവിതലക്ഷ്യം. പക്ഷഭേദമില്ലാതെ നീതിക്കുവേണ്ടി പ്രവർത്തിച്ചു കർത്താവിൽ നിന്ന് കരുണ സ്വീകരിക്കാനായി പരിശ്രമിക്കാം.
സ്നേഹനാഥ, നീതിക്കുവേണ്ടി ജീവിക്കുവാനുള്ള അനുഗ്രഹം നല്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.