
ഹോസി 10:1-3,7-8,12 മത്താ 10: 1-7
“നീതി വിതയ്ക്കുവിന്‍; കാരുണ്യത്തിന്റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍; കര്‍ത്താവിനെ തേടാനുള്ള സമയമാണിത്.”
നീതിയ്ക്കുവേണ്ടി ദാഹിക്കുകയും, പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് കാരുണ്യത്തിന്റെ ഫലങ്ങൾ അനുഭവിക്കണം. നമ്മുടെ ജീവിതം നീതിയില്ലാത്ത തരിശുനിലമായി മാറ്റാതെ
മുപ്പതും, അറുപതും, നൂറും മേനി ഫലങ്ങൾ നിറഞ്ഞ നീതിയാലുള്ള ജീവിതം കാഴ്ചവെക്കുക.
സ്നേഹമുള്ളവരെ, കർത്താവായ ക്രിസ്തുനാഥൻ നമ്മെ പഠിപ്പിക്കുന്നത് നീതിയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്ക് സംതൃപ്തി ലഭിക്കുമെന്നാണ്. നമ്മുടെ ജീവിതത്തിൽ നാം നീതി ആഗ്രഹിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും നീതി ആവശ്യമുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകുകയും, നീതി നടപ്പാക്കുകയും ചെയ്യുക.
നിന്റെയും, നിന്റെ സഹോദരന്റെയും നീതിയ്ക്കുവേണ്ടി പ്രവർത്തിക്കുക. നന്മയ്ക്കുവേണ്ടി ജീവിക്കുകയും, സമാധാനത്തിന് വേണ്ടി പോരാടുകയും നീതിയ്ക്കുവേണ്ടി ദാഹിക്കുകയും ചെയ്തു നിത്യജീവൻ സ്വന്തമാക്കുക. നീതിക്കുവേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ സമ്പത്തോ, ശക്തിയോ കൊണ്ടാകാതെ സത്യവും, നന്മയും കൊണ്ടാകണം. ഇതാകണം നമ്മുടെ ജീവിതലക്ഷ്യം. പക്ഷഭേദമില്ലാതെ നീതിക്കുവേണ്ടി പ്രവർത്തിച്ചു കർത്താവിൽ നിന്ന് കരുണ സ്വീകരിക്കാനായി പരിശ്രമിക്കാം.
സ്നേഹനാഥ, നീതിക്കുവേണ്ടി ജീവിക്കുവാനുള്ള അനുഗ്രഹം നല്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.