
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി ഫേര്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍സക്രേറ്റഡ് ലൈഫ് ആന്‍ഡ് സൊസൈറ്റി അപ്പോസതലികിന്‍റെ പ്രീഫെക്ടായാണ് പാപ്പയുടെ ചരിത്ര നിയമനം.
60 വയസിലേക്കെത്തുന്ന സിസ്റ്റര്‍ സിമോണ ബ്രാംബില്ല കണ്‍സലാറ്റ മിഷനറിമാരുടെ സുപ്പീരിയര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുളള സന്യാസിനിയാണ്.
സഭ ഇന്ന് പ്രത്യക്ഷീകരണ തിരുനാള്‍ ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് പാപ്പയുടെ ഈ നിയമനം
2023 ഒക്ടോബര്‍ 7 മുതല്‍ ഇതേ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സിസ്റ്റര്‍ .
മൊസാംബിക്കിലെ മിഷനറി അനുഭവം ഉള്‍പ്പെടുന്ന ഒരു പശ്ചാത്തലം സിസ്റ്റര്‍ സിമോണ ബ്രാംബില്ലയ്ക്കുണ്ട്. സന്യാസ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് നഴ്സായി സിസ്റ്റര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2019 ജൂലൈ 8ന്, പാപ്പ ആദ്യമായി ഏഴ് വനിതകളെ ഡിക്കാസ്റ്ററി ഫോര്‍ കോണ്‍സെക്രറ്റഡ് ലൈഫ് ആന്‍ഡ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫിന്‍റെ അംഗങ്ങളായി നിയമിച്ചിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ ബ്രാംബില്ലയെ ഡികാസ്റ്ററി സെക്രട്ടറിയായും ഇപ്പോള്‍ പ്രിഫെക്റ്റായും തിരഞ്ഞെടുക്കുകയായിരുന്നു.
ഫ്രാന്‍സിസ് പാപ്പ സഭാതലവനായി എത്തിയതിന് ശേഷം വത്തിക്കാനിലെ സുപ്രധാന ചുമതലകളില്‍ വനിതകളെ നിയമിച്ച് സഭയില്‍ വലിയ മാറ്റത്തിന് തുടക്കം കുറിച്ചിരുന്നു. 2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ വനിതകളുടെ എണ്ണത്തിലെ ശതമാനം 19.2% ല്‍ നിന്ന് 23.4% ആയി ഉയര്‍ന്നിട്ടുണ്ട്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.