
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കഴിഞ്ഞ ദിവസം വത്തിക്കാനടുത്ത് തണുപ്പ് കാരണം നൈജീരിയൻ അഭയാർത്ഥി മരിക്കാൻ ഇടവന്നതിൽ അഗാധമായ ദുഃഖത്തോടെ ഫ്രാൻസിസ് പാപ്പാ. ഒരു വ്യക്തി പട്ടിണിയും ദാരിദ്ര്യവും മൂലം മരണമടഞ്ഞാൽ, ആ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും പാപ്പാ. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിൽ ത്രികാല പ്രാർത്ഥനയിൽ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
യൂറോപ്പിൽ കൊടുംതണുപ്പിൽ ഭവനമില്ലാതെ അലയുന്ന അഭയാർത്ഥികൾ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥ ഭയാനകമാണെന്നും, കഴിഞ്ഞ ദിവസം വത്തിക്കാനടുത്ത് തന്നെ നൈജീരിയൻ അഭയാർത്ഥിയായ എഡ്‌വിൻ എന്ന 46 കാരൻ മരിക്കാനിടവന്നതിൽ തനിക്ക് അഗാധമായ ദു:ഖമുണ്ടെന്ന് പറഞ്ഞ പാപ്പാ പ്രാർത്ഥനയ്ക്കിടയിൽ അല്പസമയം നിശബ്ദമായി എഡ്‌വിനുവേണ്ടി പ്രാർത്ഥിച്ചു. ഈ മൂന്ന് മാസത്തിനിടയിൽ റോമിൽ മാത്രമായി പത്തുപേരാണ് തണുപ്പിൽ മരണമടഞ്ഞത്.
തുടർന്ന്, വിശുദ്ധ ഗ്രിഗറി ദ ഗ്രേറ്റിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ഒരു വ്യക്തി പട്ടിണിയും ദാരിദ്ര്യവും മൂലം മരണമടഞ്ഞാൽ ആ ദിവസം ദിവ്യബലിയർപ്പിക്കരുത്, ആ ദിനം നമുക്കോരോരുത്തർക്കും ഒരു ദു:ഖവെള്ളി പോലെയാണ്. കാരണം ആ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും, നമ്മളാലാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
കാല്‍വണ്ണയിലെ ഞരമ്പു വേദനമൂലം (Sciatic nerve pull) ഫ്രാന്‍സിസ് പാപ്പാ ജനുവരി 24 ഞായറാഴ്ച രാവിലത്തെയും, 25 തിങ്കളാഴ്ചത്തെയും പരിപാടികള്‍ റദ്ദാക്കിയിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.